Skip to main content

Estherഎസ്ഥേർ PK No 30

 Estherഎസ്ഥേർ


എസ്ഥേർ


ആരായിരുന്നു എസ്ഥേർ? 


പേർഷ്യൻ രാജാവായ അഹശ്വേരശ്‌ തന്റെ രാജ്ഞിയാകാൻ തിരഞ്ഞെടുത്ത ജൂതസ്‌ത്രീയാണ്‌ എസ്ഥേർ.

എസ്ഥേർ ചെയ്‌തത്: തന്റെ വംശത്തെ ഇല്ലായ്‌മ ചെയ്യാനുള്ള നീക്കങ്ങളെ എസ്ഥേർ രാജ്ഞി തന്റെ സ്വാധീനം ഉപയോഗിച്ച്‌ തടയുന്നു. പേർഷ്യൻ സാമ്രാജ്യത്തിലുള്ള എല്ലാ ജൂതന്മാരെയും ഒരു പ്രത്യേകദിവസം കൊന്നുകളയണമെന്ന ഒരു ഔദ്യോഗികപ്രഖ്യാപനം ഉള്ളതായി എസ്ഥേർ രാജ്ഞി മനസ്സിലാക്കി. ഇതിനു പിന്നിൽ പ്രവർത്തിച്ചത്‌ ഹാമാൻ എന്നു പേരുള്ള ദുഷ്ടനായ പ്രധാനമന്ത്രിയായിരുന്നു. (എസ്ഥേർ 3:13-15; 4:1, 5) ഒരു ബന്ധുവായ മൊർദെഖായി എസ്ഥേറിനെ സഹായിച്ചു. സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട്‌ എസ്ഥേർ ഇക്കാര്യം രാജാവിനെ അറിയിക്കുന്നു. 

(എസ്ഥേർ 3:13-15; 4:1, 

13 ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ സകലയെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൂടെ നശിപ്പിച്ചു കൊന്നുമുടിക്കയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്നു രാജാവിന്റെ സകലസംസ്ഥാനങ്ങളിലേക്കും അഞ്ചൽക്കാർവശം എഴുത്തു അയച്ചു.

14 അന്നത്തേക്കു ഒരുങ്ങിയിരിക്കേണമെന്നു സകലജാതികൾക്കും പരസ്യം ചെയ്യേണ്ടതിന്നു കൊടുത്ത തീർപ്പിന്റെ പകർപ്പു ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.

15 അഞ്ചൽക്കാർ രാജ കല്പന പ്രമാണിച്ചു ക്ഷണത്തിൽ പുറപ്പെട്ടു പോയി; ശൂശൻ രാജധാനിയിലും ആ തീർപ്പു പരസ്യം ചെയ്തു; രാജാവും ഹാമാനും കുടിപ്പാൻ ഇരുന്നു; ശൂശമ്പട്ടണമോ കലങ്ങിപ്പോയി.

1 സഭവിച്ചതൊക്കെയും അറിഞ്ഞപ്പോൾ മൊർദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവിൽ ചെന്നു കൈപ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു.

5 അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന്നു മൊർദ്ദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവന്നു കല്പന കൊടുത്തു.


(എസ്ഥേർ 4:10-16; 7:1-10) 


10 എസ്ഥേർ മൊർദ്ദെഖായിയോടു ചെന്നു പറവാൻ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാൽ:

11 യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊൻ ചെങ്കോൽ ആയാളുടെ നേരെ നീട്ടാഞ്ഞാൽ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല.

12 അവർ എസ്ഥേരിന്റെ വാക്കു മൊർദ്ദെഖായിയോടു അറിയിച്ചു.

13 മൊർദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാൻ കല്പിച്ചതു: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.

14 നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?

15 അതിന്നു എസ്ഥേർ മൊർദ്ദെഖായിയോടു മറുപടി പറവാൻ കല്പിച്ചതു.

16 നീ ചെന്നു ശൂശനിൽ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.

    എസ്ഥേർ 7:1-10)

1അങ്ങനെ രാജാവും ഹാമാനും എസ്ഥേർരാജ്ഞിയോടുകൂടെ വിരുന്നു കഴിവാൻ ചെന്നു.

2 രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്റെ സമയത്തു രാജാവു എസ്ഥേരിനോടു: എസ്ഥേർ രാജ്ഞിയേ, നിന്റെ അപേക്ഷ എന്തു? അതു നിനക്കു ലഭിക്കും; നിന്റെ ആഗ്രഹം എന്തു? രാജ്യത്തിൽ പാതിയോളമായാലും അതു നിവർത്തിച്ചു തരാം എന്നു പറഞ്ഞു.

3 അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ ജീവനെയും എന്റെ ആഗ്രഹം ഓർത്തു എന്റെ ജനത്തെയും എനിക്കു നല്കേണമേ.

4 ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന്നു എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കിൽ വൈരിക്കു രാജാവിന്റെ നഷ്ടത്തിന്നു തക്ക പ്രതിശാന്തി കൊടുപ്പാൻ കഴിവില്ലെന്നു വരികിലും ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.

5 അഹശ്വേരോശ്‌രാജാവു എസ്ഥേർരാജ്ഞിയോടു: അവൻ ആർ? ഇങ്ങനെ ചെയ്‍വാൻ തുനിഞ്ഞവൻ എവിടെ എന്നു ചോദിച്ചു.

6 അതിന്നു എസ്ഥേർ: വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാൻ തന്നേ എന്നു പറഞ്ഞു. അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭ്രമിച്ചുപോയി.

7 രാജാവു ക്രോധത്തോടെ വീഞ്ഞുവിരുന്നു വിട്ടു എഴുന്നേറ്റു ഉദ്യാനത്തിലേക്കു പോയി; എന്നാൽ രാജാവു തനിക്കു അനർത്ഥം നിശ്ചയിച്ചു എന്നു കണ്ടിട്ടു ഹാമാൻ തന്റെ ജീവരക്ഷെക്കായി എസ്ഥേർരാജ്ഞിയോടു അപേക്ഷിപ്പാൻ നിന്നു.

8 രാജാവു ഉദ്യാനത്തിൽനിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തമേൽ ഹാമാൻ വീണുകിടന്നിരുന്നു; അന്നേരം രാജാവു: ഇവൻ എന്റെ മുമ്പാകെ അരമനയിൽവെച്ചു രാജ്ഞിയെ ബലാൽക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്റെ വായിൽ നിന്നു വീണ ഉടനെ അവർ ഹാമാന്റെ മുഖം മൂടി.

9 അപ്പോൾ രാജാവിന്റെ ഷണ്ഡന്മാരിൽ ഒരുത്തനായ ഹർബ്ബോനാ: ഇതാ, രാജാവിന്റെ നന്മെക്കായി സംസാരിച്ച മൊർദ്ദെഖായിക്കു ഹാമാൻ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്റെ വീട്ടിൽ നില്ക്കുന്നു എന്നു രാജസന്നിധിയിൽ ബോധിപ്പിച്ചു; അതിന്മേൽ തന്നേ അവനെ തൂക്കിക്കളവിൻ എന്നു രാജാവു കല്പിച്ചു.

10 അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്കു വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നേ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്റെ ക്രോധം ശമിച്ചു.

അഹശ്വേരശ്‌ രാജാവ്‌ ഇപ്പോൾ എസ്ഥേറിനും മൊർദെഖായിക്കും മറ്റൊരു നിയമം പുറപ്പെടുവിക്കാനുള്ള അധികാരം കൊടുക്കുന്നു. അതനുസരിച്ച്‌ ജൂതന്മാർക്ക്‌ സ്വയരക്ഷയ്‌ക്കുവേണ്ടി പോരാടാം. ജൂതന്മാർ അവരുടെ ശത്രുക്കളെ സമ്പൂർണമായി പരാജയപ്പെടുത്തി

എസ്ഥേർ 8:5-11;

.5 രാജാവിന്നു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിന്നു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണിൽ ഞാനും പ്രിയയായിരിക്കുന്നുവെങ്കിൽ രാജാവിന്റെ സകലസംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്നു ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ ഉപായലേഖനങ്ങളെ ദുർബ്ബലപ്പെടുത്തേണ്ടതിന്നു കല്പന അയക്കേണമേ.

6 എന്റെ ജനത്തിന്നു വരുന്ന അനർത്ഥം ഞാൻ എങ്ങനെ കണ്ടു സഹിക്കും? എന്റെ വംശത്തിന്റെ നാശവും ഞാൻ എങ്ങനെ കണ്ടു സഹിക്കും.

7 അപ്പോൾ അഹശ്വേരോശ്‌രാജാവു എസ്ഥേർരാജ്ഞിയോടും യെഹൂദനായ മൊർദ്ദെഖായിയോടും കല്പിച്ചതു: ഞാൻ ഹാമാന്റെ വീടു എസ്ഥോരിന്നു കൊടുത്തുവല്ലോ; അവൻ യെഹൂദന്മാരെ കയ്യേറ്റം ചെയ്‍വാൻ പോയതുകൊണ്ടു അവനെ കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു.

8 നിങ്ങൾക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്റെ നാമത്തിൽ യെഹൂദന്മാർക്കുവേണ്ടി എഴുതി രാജാവിന്റെ മോതിരംകൊണ്ടു മുദ്രയിടുവിൻ; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുർബ്ബലപ്പെടുത്തുവാൻ ആർക്കും പാടില്ലല്ലോ.

9 അങ്ങനെ സീവാൻ മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തിയ്യതി തന്നേ രാജാവിന്റെ രായസക്കാരെ വിളിച്ചു; മെർദ്ദെഖായി കല്പിച്ചതുപോലെ ഒക്കെയും അവർ യെഹൂദന്മാർക്കു ഹിന്തുദേശം മുതൽ കൂശ്വരെയുള്ള നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികൾക്കും ദേശാധിപതിമാർക്കും സംസ്ഥാനപ്രഭുക്കന്മാർക്കും അതതു സംസ്ഥാനത്തിലേക്കു അവിടത്തെ അക്ഷരത്തിലും അതതു ജാതിക്കു അതതു ഭാഷയിലും യെഹൂദന്മാർക്കു അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.

10 അവൻ അഹശ്വേരോശ്‌രാജാവിന്റെ നാമത്തിൽ എഴുതിച്ചു രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്റെ അശ്വഗണത്തിൽ വളർന്നു രാജകാര്യത്തിന്നു ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തു കയറി ഓടിക്കുന്ന അഞ്ചൽക്കാരുടെ കൈവശം കൊടുത്തയച്ചു.

11 അവയിൽ രാജാവു അഹശ്വേരോശ്‌രാജാവിന്റെ സകലസംസ്ഥാനങ്ങളിലും ആദാർമാസമായ പന്ത്രണ്ടാം മാസം പതിമ്മൂന്നാം തിയ്യതി തന്നേ,

എസ്ഥേർ 9:16, 17

16 രാജാവിന്റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാർ ആദാർ മാസം പതിമ്മൂന്നാം തിയ്യതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷെക്കായി പൊരുതു ശത്രുക്കളുടെ കയ്യിൽനിന്നു ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവർ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവർച്ചെക്കു കൈ നീട്ടിയില്ല.

17 ആ മാസം പതിന്നാലാം തിയ്യതിയോ അവർ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ടു അതിനെ ആചരിച്ചു.


എസ്ഥേറിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? 

ധൈര്യത്തിന്റെയും താഴ്‌മയുടെയും എളിമയുടെയും തിളങ്ങുന്ന ഒരു മാതൃകയാണ്‌ എസ്ഥേർ രാജ്ഞി. നല്ല സൗന്ദര്യവും അധികാരവും ഉണ്ടായിരുന്നെങ്കിലും ഉപദേശത്തിനും സഹായത്തിനും എസ്ഥേർ മറ്റുള്ളവരെ സമീപിച്ചു. ഭർത്താവിനോടു സംസാരിച്ചപ്പോൾ നയത്തോടും ആദരവോടും ധൈര്യത്തോടും കൂടെ സംസാരിച്ചു. ജൂതന്മാർക്ക്‌ വലിയ ആപത്ത്‌ വന്ന ഒരു സമയത്ത്‌ താൻ ഒരു ജൂതസ്‌ത്രീയാണെന്നു ധൈര്യസമേതം എസ്ഥേർ വെളിപ്പെടുത്തി.

ദൈവജനത്തിന്‌ വരുവാൻ  പോകുന്ന  പ്രതികുലത്തിൽ  തൻ്റെ ജീവനും  കൂടി വേണ്ടന്നുവച്ചു അവൾ ദൈവജനത്തിന്‌ തുണ നിന്നു അവൾ വിവേകമതിയായി, നിസ്വാർഥയായി, ധൈര്യത്തോടെ പ്രവർത്തിച്ചു


Comments

Popular posts from this blog

What is a cross, and what is not a cross/കുരിശ് എന്താണ്,കുരിശ് എന്ത് അല്ല? Pk 47

കുരിശ് എന്താണ് , കുരിശ് എന്ത് അല്ല ? What is a cross, and what is not a cross? Introduction  ക്രൂശ് തീർച്ചയായും ക്രിസ്തുമതത്തിന്റെ ഒരു പ്രതീകമാണ്.   അത് വിശ്വാസത്തെയും യേശുവിന്റെ ക്രൂശീകരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും കാതലായ സന്ദേശത്തെയും പ്രതിനിധീകരിക്കുന്നതായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു ചരിത്രപരമായ വികസനം / Historical development   ആദ്യകാല ക്രിസ്ത്യാനികൾ അവരുടെ പ്രാഥമിക ചിഹ്നമായി കുരിശ് ഉടനടി ഉപയോഗിച്ചില്ല , ആരാധനയിലും കലയിലും "സ്റ്റോറോഗ്രാം" , ചി-റോ മോണോഗ്രാം എന്നിവയ്ക്ക് മുൻഗണന നൽകി . കോൺസ്റ്റന്റൈൻ ചക്രവർത്തി തന്റെ മതപരിവർത്തന വേളയിൽ കുരിശ് ഒരു പ്രതീകമായി സ്വീകരിച്ച് റോമൻ സാമ്രാജ്യത്തിലുടനീളം ക്രിസ്തുമതം നിയമവിധേയമാക്കിയതിനുശേഷം , നാലാം നൂറ്റാണ്ട് മുതൽ  ക്രൂശ്  പ്രശസ്തി നേടി .   കാലക്രമേണ ,  ക്രൂശ് ക്രിസ്തീയ വിശ്വാസത്തിന്റെ പ്രധാന ചിഹ്നമായി ഉയർത്തപ്പെട്ടു , കുരിശിന്റെ അടയാളവും കുരിശിലേറ്റലും ആരാധനക്രമത്തിലും വാസ്തുവിദ്യയിലും ദൈനംദിന ഭക്തിയിലും ഉപയോഗിച്ചു തുടങ്ങി  കുരിശ് പൊതു ആരാധനയിലും സ്വത്വത്തിലും പ്രബലമാകുന്നതിന്...

Aradhana ആരാധന PK- No 1

worship ആരാധന Roman 12:1-2 12:1 സഹോദരന്മാരേ , ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു : നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ . 12:2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ . #1 1 കയീന്റയും ഹാബെലിന്റയും ആരാധന    ഉല്പത്തി    4:2-8 4:2 പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. 4:3 കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു. 4:4 ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. 4:5 കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. 4:6 എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മു...

Jisane Shabdon Seजिसने शब्दों से Pk 48

जि  जिसने शब्दों से सारा जहां सजाया उसी ने है अपने हाथों से तुझे बनाया  कितना बेशकीमती है तू ख़ुदा की नज़रों में और तेरी नज़रों को है ये संसार प्यारा  तू यक़ीनन बेखबर है अपने वजूद से और उस ख़ुदा से जिसने  है तुझे  जन्माया  छोड़ दे ये दुनिया और दुनियां की बातें  तुझमें तो रूह बसती है उस ख़ुदा की तू तो  है ख़ुदा का नायाब तोहफ़ा । ऐ ख़ुदा के बेखबर बंदे  क्यूं तू चांद सितारों में अपना अक्स खोजता तू तो है अनमोल रत्न ख़ुदा का क्यूं तू सोने चांदी से अपने आप को तौलता  ज़रा देख तू नज़रों से ख़ुदा के  दिया सारी सृष्टि पर अधिकार तुझे  फिर भी क्यूं बेखबर बनकर हो जाता है संसार के अधीन में  जिसने अपने प्राणों को देकर है तुझे छुड़ाया  उसका कर ले मनन तू एक बार  उठ जाग और जान कि, है अनंत जीवन तेरा फिर क्यूं तू अपने को उस फंदे में फंसाता  तू तो है ख़ुदा का नायाब तोहफ़ा । Jisane Shabdon Se Saara Jahaan Sajaaya Usee Ne Hai Apane Haathon Se Tujhe Banaaya  Kitana Beshakeematee Hai Too Khuda Kee Nazaron Mein Aur Teree Nazaron...