Skip to main content

How did abstaining from jewelry and clothing become a subject of doctrine at Pentecost? PK 37

How did abstaining from jewelry and clothing become a subject of doctrine at Pentecost?

പെന്തകൊസ്തിലെ ആഭരണ വർജ്ജനവും  വസ്ത്രധാരണവും എങ്ങനെ  ഉപദേശവിഷയം  ആയി 

കേരളത്തിലെ പെന്തകോസ്ത് സഭകളിൽ ആഭരണ വർജ്ജ്നജനം,    വസ്ത്രധാരണവും എന്നി വിഷയങ്ങൾ   അടിസ്ഥാന ഉപദേശവിഷയങ്ങാളയി  വരുവാനുള്ള  കാര്യകാരണങ്ങൾ  എന്താണ് എന്ന്  ഇവിടെ വിശകലനം ചെയ്യുന്നത്

പ്രസ്തുത കാലയളവിൽ തന്നെ  പെന്തക്കോസ്ത് സമൂഹം പ്രത്യക സമൂഹം  ആയി നിലനിൽകുവാൻ  ആരംഭിച്ചുകഴിഞ്ഞു.  അത് അവരുടെവളർച്ചയ്ക്കും  സമൂഹത്തിൽ  അവരെ തിരിച്ചു അറിയുവനുള്ള   അടയാളമായി  മാറിക്കഴിഞ്ഞിരുന്നു  വിഷയത്തെ അനുബന്ധിച്ച്  പഠിക്കുമ്പോൾ തന്നെ മറ്റുള്ള മതവിഭാഗങ്ങളെ കൂടി   പഠനവിധേയമാക്കുന്നു  .

  

 ചരിത്രതാളുകളിലേക്ക് 


ആദിമ കേരള ക്രിസ്തവ ചരിത്രം 

അപ്പൊസ്‌തലിക കാലം മുതൽ കേരളത്തിൽ വേരൂന്നി നിൽക്കുന്ന  ഒരു  സമൂഹമാണ് കേരളത്തിലെ ക്രൈസ്‌തവർ .തോമാശ്ളീഹ യുടെ പാദസ്പർശനത്തൽ   ഭാരത ക്രൈസ്‌തവസഭ ഉണ്ടായി എന്ന്  വിശ്വസിക്കുന്നവരാണ്.    AD 52 -ൽ   അദ്ദഹം  കപ്പൽ മാർഗ്ഗം കൊടുങ്ങല്ലൂരിൽ  എത്തിച്ചേരുകയും കേരളത്തിൽ വിവിധ ഭാഗങ്ങളിൽ  ചുറ്റി സഞ്ചരിച്ച് അനേകരെ രക്ഷയുടെ  അനുഭവത്തിലേക്കു കൊണ്ടുവരികയും  തന്റെ  നാഥനു  വേണ്ടി രക്തസാക്ഷിത്വം   വരിക്കുകയും ചെയ്‌തു  എന്നാണ്  നമ്മുടെ പാരമ്പര്യ  വിശ്വാസം     

2 Timothy 3:  16, 17

16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു

17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

ആമുഖം 

 കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നാണ് ഇന്ത്യയിലെ തദ്ദേശീയ പെന്തക്കോസ്ത്  സഭാ  ആദ്യമായി ഉയർന്ന് വന്നത്

കൂടാതെ, നാലാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും സിറിയയിൽ നിന്ന് ക്രിസ്ത്യാനികൾ കേരളത്തിലേക്ക് കുടിയേറിയതിന്റെ തെളിവുകളും ഉണ്ടായിരുന്നു.

ജർമ്മൻ വംശജനും  അമേരിക്കൻ പൗരനുമായ ജോർജ് ബർഗ്ഗ്  ചിക്കാഗോയിൽപ്രൊട്ടസ്റ്റന്റ്  സഭയുടെ വൈദികനായിരുന്നു  ഒരു സ്വതന്ത്ര മിഷനറിയായി 1901  മുതൽ ഇദ്ദേഹം ദക്ഷിണഇന്ത്യയിൽ  ബാംഗ്ലൂർ കേന്ദ്രമാക്കി  പ്രവർത്തിക്കുകയായിരുന്നു ഇടയ്ക്ക്  രണ്ടുപ്രാവശ്യം  അമേരിക്കയിൽ  പോകുകയുണ്ടയി.  1907  മാർച്ച് 2 തീയതി അദ്ദേഹാം  അഭിഷേകം പ്രാപിച്ചു  അതിനെ തുടർന്ന്

 പെന്തക്കോസ്ത് സന്ദേശമായി  1909 ൽ ജോർജ്ജ് ബെർഗ്ഗ്   കേരളത്തിലെ     കൊട്ടാരക്കര , തൃക്കണ്ണമംഗൽ  ബ്രദറൻ കൺവഷനിൽ വന്നു.  പരിശുദ്ധവിനെ കുറിച്ച്  ബെർഗ്   പ്രസംഗിച്ചു.എന്നാൽ അന്ന്  അത് വിരുദ്ധഉപദേശം  എന്ന  നിലയിൽ  ബ്രദർകാർ  ഇതിനെ കണ്ടിരുന്നില്ല.1910  ഇതാ കൺവഷനിൽ  ഇതേ വിഷയം  പ്രസംഗിച്ചപ്പോൾ ,ബ്രദറൻമിഷനറിമാർ  ശകതമായി  എതിർത്തുഅതിനെ  തുടർന്ന് ചില  പ്രശനങ്ങൾ  വരുകയും ജോർജ്ജ് ബെർഗ് അമേരിക്കയിൽ തരിച്ചുപോയി 

  1911- ൽ വീണ്ടും കേരളത്തിൽ  തിരിച്ചു വന്ന് വന്നിറങ്ങിയ ബർഗ്   പെന്തകോസ്റ്റൽ  ഉപദേശം    പ്രസംഗിച്ചു. തുടങ്ങി 

കേരള  പെന്തക്കോസ്ത് ചരിത്രം  (Second edition2007   Page No 49 

1912 ൽ  നടന്ന ലോക പെന്തകോസ്ത് കോൺഫെറൻസിൽ  ജോർജ്ജ് ബെർഗ് തൻ്റെ   അനുഭവസാഷ്യം പറയുകയും  കുക്ക്  കേൾക്കുവാനും  ഇടയായി  അതിനെ തുടർന്ന്  ഇന്ത്യയിൽ മിഷനറിആയി വരുവാൻ  കുക്ക് എന്ന  യുവാവ്  തിരുമാനം എടുകയിരുന്നു ,1913  ഒക്ടോബറിൽ ജോർജ് ബർഗ്ഗ്  നോടപ്പം   റോബർട്ട് എഫ്. കുക്ക്  ബാംഗ്ളൂരിൽ എത്തി 

(കുക്ക്  തൻ്റെ  ആത്മകതയിൽ  chaptter2, Page no 44)

1913  ഒക്‌ടോബർ മാസം ഇന്ത്യയുടെ മണ്ണിൽ   വന്നിറങ്ങിയ ഞങ്ങൾക്ക് (ഇവിടെ രണ്ടു  തീയതികൾ കാണുന്നു   കുക്ക്  തൻ്റെ  ആത്മകതയിൽ 1912  ഒക്‌ടോബർ മാസം എന്ന് ,മറ്റുമുള്ള ചാരിത്രപണ്ഡിതകൾ  1913ഒക്‌ടോബർ മാസം   ആണ്  എന്ന് പറയുന്നു അത്  ആണ്  ശരിയായ വർഷം)പുതിയ നാട്  അപരിചതമെങ്കിലും പ്രതീക്ഷയുണർത്തുന്നതായിരുന്നു   പ്രാരംഭത്തിൽ  ഞങ്ങൾ   ഊട്ടക്കക്കമണ്ടിൽ  ചില ദിവസങ്ങൾ കഴിഞ്ഞു  എന്നാൽ അമേരിക്കയിൽ വച്ച്  ഗിറ്റെർ ട്യൂൺ ചെയ്‍ത  അവസരം അത്ഭുതകര മായി മുഴങ്ങിക്കേട്ട ഒരു ശബ്‌ദം  ആയിരുന്നു  " ബാംഗ്ലൂർ " പ്രസ്തുത   സ്ഥലത്തു തന്നെ പോകണമെന്ന്  ഭാര്യ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു )

ആദ്യമായി കേരളത്തിലെത്തിയ സന്ദർഭം കുക്ക് സായ്പ് വിവരിക്കുന്നത്  ഇങ്ങനെയാണ് 

"തമിഴ്‌നാടിന്റ തരിശുനിലങ്ങളെ  വിട്ട്  തിരുവതാം കുറിന്റെ മലമടക്കുകളിൽ തീവണ്ടി നിരങ്ങി നീങ്ങി കൊട്ടാരക്കരയിൽ  എത്തിയപ്പോൾ സന്ധ്യമയങ്ങിയിരുന്നു ഞങ്ങളുടെലക്ഷ്യസ്ഥാനത്ത്  എത്തണമെങ്കിൽ ഇനിയും നേരം വെളുക്കുവോളം യാത്ര ചെയ്യണം എന്ന് മനസിലാക്കി. അത്താഴം  കഴിക്കുന്നത് ആണ്  നല്ലത്   പക്ഷേ എവിടെനിന്നു ലഭിക്കും ---കേരളം പെന്തെകൊസ്തു ചരിത്രം  Page No 50- (കുക്ക്  തൻ്റെ  ആത്മകതയിൽ   Page no 53 തുടർന്ന് വായിക്കുക )കേരളത്തിലെത്തിയ അദ്ദേഹം 1914-ൽ ജനുവരിയിൽ  കൊട്ടാരക്കയിലും പരിസരത്തും   ശുശ്രൂഷ ആരംഭിച്ചു. 1923 ആയപ്പോഴേക്കും മുപ്പത്തിയാറിൽ (36) അധികം  പെന്തക്കോസ്ത് സഭകൾ സ്ഥാപിച്ചു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പെന്തക്കോസ്ത്വിശ്വാസം  ഇന്ത്യയിൽ വളർന്നു

വിഷയത്തിലേക്ക്  വരം 

ആഭരണത്തകുറിച്ച്    ഇന്നത്തെ തലമുറ വളരെ ചിന്താകുലത്തിൽ  ആയിരിക്കുന്നു  അതിനു  കാരണം  ശരിയായരീതിയിൽ  ദൈവ വചനത്തെ യും,അന്നത്തെ സമൂഹൃവാവസ്ഥയും വരുവാൻ  പോകുന്ന  സാമൂഹികപ്രശ്നങ്ങളേയും   നന്നയി  മനസിലാക്കുവാൻ   സാധിക്കാതെ പോകുന്നു 

വളരെ  പ്രധമായ  ചില  കാര്യങ്ങൾ  നമ്മുടെ ചിന്തയിൽ  വയ്ക്കുന്നു

1ആഭരണം ധരിക്കുന്നത് പാപം ആണോ ?

2 കേരളത്തിലെ പെന്തകോസ്ത് / ബ്രദറൻ കൂട്ടായ്മകളിൽ ആഭരണ വർജ്ജനം എങ്ങനെ ഉപദേശം ആയി ?

3 അതിന് തിരുവചനത്തിൽ എന്തെങ്കിലും തെളിവുകൾ ഉണ്ടോ ?

1ആഭരണം ധരിക്കുന്നത് പാപം ആണോ ? എന്ന്  ചോദിച്ചാൽ ആഭരണം  ധരിക്കുന്നത്  പാപം  അല്ല എന്ന് ഒരുവാക്കിൽ പറയാം.എന്നാൽ ഈ ആശയം കേരളത്തിൽ  വരുന്നതിനു  കാരണമായ ചരിത്രപരമായ സതൃങ്ങൾ നമ്മുക്ക് ഒന്ന് പരിശോധികം.കേരളത്തിൽ ക്രിസ്തുമതം എഡി 52 ൽ അതിന്റെ ഉത്ഭവം കുറിച്ചു എന്ന് ആണ് അവകാശപ്പെടുന്നുണ്ട്.കേരളത്തിലെ സിറിയൻ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നാണ് ഇന്ത്യയിലെ തദ്ദേശീയ പെന്തക്കോസ്ത്  സഭാ  ആദ്യമായി ഉയർന്നുവന്നത്

മുകളിൽ  പറഞ്ഞതുപോലെ ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും ആണ് പെന്തകോസ്റ്റൽ സഭ ആരംഭിച്ചു  എങ്കിലും പ്രസ്തുത  കാലയളവിൽ 19 ,20  നൂറ്റാണ്ടുകളിൽ ജാതി വാവസ്ഥ കൊടുപ്പിരികൊണ്ടു നിലക്കുന്ന കാലയളവായിരിരുന്നു . പ്രസ്തുത  കാലഘട്ടത്തിൽ ആഭരണം ,വസ്ത്രം ജാതി വാവസ്ഥ  എന്തല്ലാം ആണ്  എന്ന് പരിശോധിക്കാം 


ചരിത്രത്തിലെ ആഭരണങ്ങൾ

സമൂഹരൂപീകരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആഭരണങ്ങളും ചമയിക്കലും ഉണ്ടായിട്ടുണ്ട്. കേരളചരിത്രത്തിൽ ഇത്തരത്തിലുളള വൈവിധ്യമാർന്ന പെണ്ണ് ചമയിക്കലുകളൾ കാണാം. ജാതി വ്യവസ്ഥ നിയന്ത്രിച്ച ഫ്യൂഡലിസാം നടക്കുന്ന  കാലത്ത് ജാതി അടയാളങ്ങളായിരുന്നു ആഭരണങ്ങൾ

പി. ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തിൽ  ഇങ്ങനെ എഴുതുന്നു:-കുറിയിടയിലിലും ആഭരണമണിയലിലുമെല്ലാം ഉണ്ട് ഈവിവേചനം  ആഢ്യവിഭാഗത്തിൽ  പെട്ട അന്തർജ്ജനങ്ങൾക്ക്കൈകളിൽ പിച്ചള വളകളാണ്.അതുവലതുകൈത്തണ്ടയിൽപതിനെഞ്ചെങ്കിൽ   ഇടതു- കൈത്തണ്ടയിൽ   പതിനാലാണ്,ഈ കണ്ണക്കു  കണിശവുമാണ് ഇവര്ക്കു താലി കമുത്തി താലിയാണ്. ,

 ആസ്യവിഭാഗത്തിലെ    അന്തർജ്ജനങ്ങൾക്ക് 

ഓട്ടുവളകളാണുണ്ടാവുക. അതിന്  വെക്തമായ (നിയതമായ) എണ്ണമുണ്ട്. വലതുകൈയിൽ പത്തെങ്കിൽ ഇടതുകൈയിൽ ഒമ്പത് താലിയാണെങ്കിൽ ഇക്കുട്ടർക്കും  മലത്തിത്താലിയാണ് .

ഇരുവിഭാഗത്തിലെയും വിധവകളൾക്ക് കരയും കസവുവുമുള്ള വസ്ത്രമില്ല. ആഭരണവുംഅവർക്കില്ല  - കവിഞ്ഞാൽ ഒരു തുളസിമാല അല്ലെങ്കിലൊരു രുദ്രാക്ഷമാല.

പൊന്നരഞ്ഞാണവും വള്ളിയരഞ്ഞാണവും പാലയ്ക്കാമോതിരവും തണ്ടും മോതിരവും നാഗപടത്താലിയും പപ്പടത്താലിയും ആമത്താലിയും പൂത്താലിയും രൂപംകൊത്തിയ വളയും ഒഴുക്കൻ വളയും കാതിലയും തക്കയും തോടയുമെല്ലാം പദവിയും അവസ്ഥയും പോലെ.

സാധുക്കളൾക്ക് അരയ്ക്കു കെട്ടാൻകറുപ്പുചരടുംകഴുത്തിലണിയാൻ   കല്ലുമാലയുമായിരുന്നു- സാധുക്കളെന്നാൽ അധഃകൃതവിഭാഗങ്ങളെന്നു താല്പര്യം.  ആണും പെണ്ണും  കാതുകുത്തിയിരുന്നു.

സ്ത്രീകളൾ കാതറുത്ത് വലിയ തുളയാക്കി- തുള എത്രകണ്ടു വലുതോ അത്രയുംയോഗ്യത കൂടുമെന്നായിരുന്നുവിശ്വാസം അതിൽ സ്വർണ്ണത്തകിടുമതൽ   പനയോലച്ചുരുൾവരെ ആഭരണമായി ധരിച്ചിരുന്നു


ഘോഷ സമ്പ്രദായത്തിൽ

പുറത്തു യാത്ര ചെയ്തിരിക്കുന്ന അന്തർജ്ജനങ്ങളെ  ഒഴിവാക്കിയാൽ, അരയ്ക്കുക മുകളിൽ   മറയ്ക്കാൻ എന്തെങ്കിലും ഉളളതായി  ഹിന്ദുമതത്തിലെയും  മറ്റൊരു ജാതിയിലും ഉള്ള  സ്ത്രീകൾ ഉണ്ട് എന്ന്   കരുതിയിരുന്നില്ല, മാറ്  മറയ്ക്കാനുളളതാണെന്ന് അവർ ധരിച്ചിരുന്നില്ല 

(പി. ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പു. 64-65.)

ഈ കാലഘട്ടത്തിലാണ് ക്രിസ്ത്യൻ മിഷണറിമാർ ഇന്ത്യയിൽ വരുന്നതുംസുവിശേഷപ്രവർത്തനങ്ങൾആരംഭിക്കുകയും ചെയ്യുന്നത് പ്രസ്തുത കാലയളവിലാണ് ചാന്നാർസ്ത്രീകൾ ക്രിസ്തുമതത്തിൽ 

 ചേർന്നുതും  

                                      

 ചാന്നാർ സ്ത്രീകൾ

ക്രിസ്തുമതത്തിൽ ചേർന്ന ചാന്നാർ സ്ത്രീകൾ മിഷനറി പ്രവർത്തകരായ സ്ത്രീകളുടെ നിർദ്ദേശപ്രകാരം അവരുടെ പഴയവേഷം ഉപേക്ഷിച്ചു.

തിരുനെൽവേലിയിലെ ചാന്നാർ സ്ത്രീകൾ മാറുമറച്ച് നടക്കുന്നത് കണ്ടിട്ട്   കേരളത്തിലെ ചാന്നാർ സ്ത്രീകൾക്ക്  അത് അവർക്കു  പ്രേരണയായി തീരുകയും ചെയ്തു. മിഷനറി സ്ത്രീകൾ അവർക്കായി ഒരു തരം അയഞ്ഞ കുപ്പായത്തിന് രൂപം നൽകുകയും അതിന് ജാക്കറ്റ് എന്ന പേര് നൽകുകയും ചെയ്തു. 

ക്രിസ്തുമതത്തിൽ ചേർന്ന ചാന്നാർ സ്ത്രീകൾ ജാക്കറ്റ് ധരിച്ചുകൊണ്ട് ചന്തയിൽ എത്തി. ക്രിസ്ത്യൻ നാടാർ സ്ത്രീകളുടെ ഈ നടപടി ഹിന്ദുമതത്തിലെ സവർണ്ണരെ പ്രകോപിതരാക്കി. സവർണജാതിയിൽപ്പെട്ടവർ ചേർന്ന് അവരെ ബലാൽക്കാരമായി പിടിച്ചു നിറുത്തി, ജാക്കറ്റു വലിച്ചുകീറി അപമാനിച്ചു. മാറു മറച്ചാൽ ജാതി തിരിച്ചറിയാനാവില്ല എന്നായിരുന്നു സവർണർ ഉയർത്തിയ വാദം.

തെക്കൻതിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ  ക്രിസ്തുമതത്തിലേക്ക്  മതം മാറി പുതിയ വേഷമിട്ടത് ആയിരുന്നു  ചാന്നാർ ലഹളക്ക് തുടക്കമായത്, 1859  ലെശേഷവും ശുദ്ര സ്ത്രീകളുടെ മാതിരി പോകട്ടെ ചാന്നാട്ടികളുടെ രീതിയിലെങ്കിലും  മാറ് മറച്ചു നടക്കാൻ ജനവും സർക്കാരും  അവരെ അനുവദിച്ചില്ല എന്നുള്ളതിന്റെ തെളിവാണ് തിരുവിതാംകൂറിലും കൊച്ചിയിലും വളരെ വർഷങ്ങളോളം  നടന്ന വർഗീയലഹളകൾഇതിന്റെ അടിസ്ഥാനത്തിൽ 1859 ജൂലൈ 26 ന് ഉത്രം തിരു നാൾ മാർത്താണ്ഡവർമ മഹാരാജാവ് പ്രസിദ്ധം ചെയ്ത വിളംബരം ഇവിടെ ചേർക്കുന്നു, “ചാന്നാർ സ്ത്രീകൾക്ക് അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ചു നഗ്നത മറയ്ക്കുന്നതിനുള്ള പൂർണസ്വാതന്ത്ര്യം ഇതിനാൽ അനുവദി ച്ചിരിക്കുന്നു. എന്നാൽ അവർ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാൻ പാടില്ലാത്തതുമാകുന്നു''. ഉയർന്ന ജാതിക്കാരെ അനുകരിക്കരുതെന്നു ചേർത്തിരുന്ന വ്യവസ്ഥ ഗവർണർക്കിഷ്ടമായില്ല. മഹാരാജാവിന് ഈ നിബന്ധനയും പിൻ വലിക്കേണ്ടിവന്നു.

(https://keralawomen.gov.in/ml/node/423 )

ആഭരണം

അക്കാലഘട്ടത്തിൽ സവർണ്ണ സ്ത്രീകൾക്കുമാത്രമേ നന്നായി വസ്ത്രം ധരിക്കുവാനും, ആഭരണങ്ങൾ ധരിക്കുവാനും അവകാശമുണ്ടായിരുന്നുള്ളു. താഴ്ന്ന ജാതികളിൽപ്പെട്ട സ്ത്രീകൾക്ക് ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു, മാത്രവുമല്ല ഈഴവർ, ചാന്നാർ, പുലയർ,കുറവർ, പറയർ തുടങ്ങിയ ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശവുമുണ്ടായിരുന്നില്ല.കായംകുളത്തെ തെരുവിലൂടെ ഒരു ചാന്നാട്ടി  മാറ് മറച്ചു പോയതിന്  അരിശം പൂണ്ട സവർണർഅവളുടെ വസ്ത്രം വലിച്ചുകീറി അവളുടെ മുലഞെട്ടുകളിൽ വെള്ളക് മോട് പിടിപ്പിച്ചു വിട്ടു

 പാലക്കാട്ട് ബ്രാഹ്മണകുടുംബങ്ങളില് ശീമന്തം എന്ന ചടങ്ങ് ഉണ്ട്  കുപ്പിവളയണിയിക്കലിന് വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഇത്തരം സന്ദര്ഭങ്ങളില് വളക്കാരികളെ നേരത്തെ തന്നെ വിളിച്ചുവരുത്താറുണ്ടായിരുന്നു- 

(വള വേണോ വള; കേള്ക്കുന്നുണ്ടോ ആ വിളി- ജന്മഭൂമി)


1912 കുംഭം-മീനം ലക്കത്തില് ശാരദയിൽ വന്ന ഞാൻ ഒരു ആണായിരുന്നെങ്കിൽ  എന്ന  ലേഖനത്തിലെ ഒരു ഭാഗമാണിത്

ആണായാല് അപരിമിതമായ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയാണെന്നാണ് ഇവിടെ പറയുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ആണിന്റെ അവസ്ഥയില് ഒരുക്കത്തെക്കുറിച്ചോ സൗന്ദര്യത്തെക്കുറിച്ചോ ഒന്നും പറയുന്നില്ലെന്നാണ്. ഇവിടെ ഒരു കാര്യം വ്യക്തമാക്കുന്നു, ആണിന് സൗന്ദര്യം- ചമയം പ്രധാനമല്ല. മറിച്ച് പുറത്തിറങ്ങി പെരുമാറുവാനുള്ള കരുത്താണ് അവനു വേണ്ടത്. അതാണ് അവന്റെ സ്വാതന്ത്ര്യത്തിന്റെ അടയാളം. 

ഇവിടെ സരസ്വതിയമ്മ   പറഞ്ഞു  വരുന്നത് 

അവളെ എവിടെയെല്ലാം കൊണ്ടുപോമെന്നോ? നല്ല സിനിമകളൾ 

 മറ്റും കലാ പ്രദര്ശനങ്ങളിലും  ഇങ്ങനെ സന്തോഷത്തിനും വിജ്ഞാനത്തിനും വകയുള്ള പലതിനും ഞാനവളെ കൊണ്ടുപോകും. പതിവായി പുറത്തുപോയി ശീലമുള്ള അവളൾക്ക് അണിഞ്ഞൊരുങ്ങാൻ എന്റെയത്ര സമയം വേണ്ടതാനും... ആഭരണക്കടയിലും തുണിക്കടയിലും മറ്റു ഭര്ത്താക്കന്മാൻ കൊണ്ടുകളയുന്നതിന്റെ ഇരട്ടിപ്പണം ചെലവാക്കി ഞാൻ വീട്ടിൽ  നല്ലൊരു ലൈബ്രറി ഉണ്ടാക്കിക്കൊടുക്കും..ഇവിടെ സരസ്വതിയമ്മ   പറഞ്ഞു  വരുന്നത് ചായമങ്ങളും ,ആഭരണത്തോടു  ഉള്ള  അവരുടെ ആസ്കത്തി  അത്ര  വലിയാതിരുന്നു ..

" സരസ്വതിയമ്മ എഴുതിയ ഞാനൊരു ഭര്ത്താവായിരുന്നെങ്കിൽ എന്ന ലേഖനത്തിലെ ഒരുഭാഗമാണിത്. മേല്പ്പറഞ്ഞ ഭാഗത്തിന്റെ പൂരകമായിട്ടു വായിക്കാം. ഭാര്യമാരുടെ സൗന്ദര്യഭ്രമത്തെ താനാകുന്ന ഭര്ത്താവ് ഇല്ലാതാക്കി അവളെ പുതിയ ശീലങ്ങളിലേക്കു നയിക്കും എന്നാണിവിടെ പറയുന്നത്. ഒരു കാര്യം വ്യക്തമാകുന്നു, സ്ത്രീയെ കുറിച്ചുള്ള സംസാരത്തിൽ  ആദ്യമേ കടന്നുവരുന്നത് അവളുടെ ആഭരണങ്ങളും  സൗന്ദര്യശീലങ്ങളും ചമയങ്ങളുമാണ്. 

കാളിദാസന്റെ വിഖ്യാതമായ ശാകുളന്തളത്തിലെ നാലാമങ്കത്തിലെ പ്രഖ്യാതമായ ശകുന്തളയുടെ ആശ്രമ വിടപറയൽരംഗത്തിലെ ഒരു ഭാഗമാണിത്. ദുഷന്ത്യന്റെ കൊട്ടാരത്തിലേക്കു പോകുന്ന ശകുന്തളയ്ക്ക് പ്രകൃതി തന്നെ അണിയാനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും നല്കുകയാണിവിടെ. ആശ്രമവാസികള്ക്കു ആഭരണം പാടില്ലെങ്കിലും ശകുന്തളയെ നന്നായി അണിയിച്ചൊരുക്കിയാണ് യാത്രയാക്കുന്നത്


കേരളത്തിൽ ഉണ്ടയ  നവോത്ഥാനം

കേരളം കണ്ട  ഒരു വിപ്ലവനായകൻ  ആയിരുന്നു  ശ്രീ  ശ്രീനാരായണഗുരു ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്  എന്ന് മഹത്തായ സന്ദേശം മനുഷ്യ ജീവിതത്തെ സമഗ്രമായി കാണാനും മാറുന്ന ലോകത്തിന്റെ സ്പന്ദനങ്ങൽ കാലേക്കൂട്ടി മനസിലാക്കാനും കഴിഞ്ഞ സാമൂഹ്യ നവോത്ഥാന നായകനായ ഗുരുവിന്റ  മാനുഷികമായ മാഹാത്മ്യം മനസിലാക്കെണമെങ്കിൽ  പത്തൊന്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്ദ്ധത്തിലെയും സാംസ്ക്കാരിക കേരളത്തിന്റെ സ്ഥിതി മനസിലാക്കേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില് മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതിൽ കെട്ടുകൾ  തിർത്തിരുന്ന   കാലം. സ്വാമി വിവേകന്ദനൻ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളത്തെ ' ഒരു ജാതി ഒരു മതം ഒരു ദൈവം, മനുഷ്യന്' എന്ന മഹത്തായ സന്ദേശം മാനവര്ക്ക് നല്കി കേരളതിൻറെയും  മറ്റു സാമൂഹികമായി അധപതിച്ചുകിടന്ന സംസ്ഥാനങ്ങളെ ആത്മീതയുടെയും മാനുഷികമൂല്യങ്ങളുടെയും പുതിയൊരു തലത്തിലെക്കുയർത്തിയ അപൂർവ വ്യക്തിത്വം മായിരുന്നുശ്രീ  ശ്രീനാരായണഗുരുഅന്ധവിശ്വാസങ്ങളുടെ ആക്രമണത്തെ നേരിടാൻ അദ്വൈത ബോധത്തെ  ഗുരു  സമർത്ഥമായി  ഉപയാഗിച്ചു.എങ്കിലും കേരളത്തിലെ ജാതിവാവസ്ഥകളിൽ ഗുരുവിന്റ  ആദർശങ്ങൾ പൂർണ്ണമായി  സാക്ഷാത്കരിക്കുവാൻ കഴിഞ്ഞില്ല

 

ഇന്ത്യയില പ്രധാന ഉണർവ്   

ഇന്ത്യയില പ്രധാന ഉണർവ്   1905- ൽ  ജൂൺ 29 പൂനയിലെ  മുക്‌തി മിഷൻ ക്യാമ്പിലെ  പ്രാത്ഥനാമുറിയിൽ  സംഭിച്ചു . രാമബായി  സാക്ഷിക്കുന്നത്  ഇങ്ങനെയാണ്  ഉണർവിന് ഫലമുണ്ടാകും എന്നറിയുന്നതിൽ  നിങ്ങൾക്ക്  സന്തോഷം ഉണ്ടാകും എഴുനൂറോളം പെൺകുട്ടികളും   സ്ത്രീകളും ദൈവം അവരെ  അയക്കുന്നിടത്തു സുവിശേഷം അറിയിക്കുന്നതിനായി , പ്രാത്ഥനയ്ക്കും വചനപഠനത്തിനുമായി  സമയമെടുക്കുന്നുണ്ട്  അവർ  ചുറ്റുമുള്ള ഗ്രാമങ്ങൾ  സുവിശേഷഗീതകങ്ങൾ  പടുകുയും  ദൈവവചനം  വായികുകുയും  ചെയുന്നു   60  പേർ  വീതം  ദിവസം പുറത്തു  പോകുന്നതിനാൽ   ഒരേഓരോത്തർകും  12  ദിവസത്തിൽ  ഒരിക്കൽ  അവസരം  ലഭിക്കുന്നു  

പ്രാർത്ഥനഗ്രൂപ്പിലെ  ചില    പെൺകുട്ടികാൾ മറ്റൊരു ഭാഷയിൽ പ്രാർത്ഥിക്കുന്നത് ശ്രദ്ധിക്കപ്പെടുകയുണ്ടായി  രാജ്യത്തിൻ്റെ  ചില ഭാഗങ്ങളിൽ പെൺകുട്ടികൾ മറുഭാഷയിൽ  പ്രാര്ഥിച്ചുകേട്ടതിനാൽ   എനിയ്ക്കു  അത്ഭുതം  തോന്നിയില്ല 

പെന്തകോസ്റ്റൽ നവോത്ഥാനം കേരളത്തിൽ 

മുകളിൽ ഇന്ത്യയിലയും  കേരളത്തിലെയും   ഉണർവിന്റ  കാര്യം  അല്പമായി  വിശദ്ധീകരിച്ചു 

മലയാളീ പെന്തെക്കോസ്ത് സഭകളിലെ ആഭരണ വർജ്ജനോപദേശത്തെ കുറിച്ചുള്ള വാദങ്ങൾക്കും പ്രതിവാദങ്ങൾക്കും സഭയുടെ പ്രായത്തോളം തന്നെ പഴക്കമുണ്ട്. എന്തിന് ആഭരണം വർജ്ജിക്കുന്നു എന്ന് പോലും അറിയാതെ അന്ധമായ ആഭരണ വിരോധവും പ്രതിഷേധവും കൊണ്ട് നടക്കുന്നവർ ഒരു വശത്തും ആഭരണധാരണത്തിനുള്ള വിലക്കുകൾ നീക്കം ചെയ്യാൻ ഘോരഘോരം യുദ്ധം ചെയ്യുന്നവർ  അന്നും  ഇന്നും  നമ്മുട  ഇടയിൽ ഉണ്ട് .

പെന്തകോസ്റ്റാൽ  സഭകളിൽ ആഭരണ  വർജ്ജനഉപദേശത്തെ  ഒരു നോവോത്ഥാന  ഉപദേശാം  ആയി തന്നെ   എടുക്കുവാനുള്ള  കാരണാം  ആ  നൂറ്റാണ്ടിൽ ജാതി വവസ്ഥയുടെയും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഒരു കാലം  ആയിരുന്നു  പ്രസ്തുത കലാഘട്ടത്തിൽ ചിലർക്കു മാത്രം വസ്‌ത്രങ്ങളും  ആഭരണങ്ങളുംധരിക്കുവാൻ അനുവദിക്കപ്പെട്ടിട്ടുള്ള ഒരു കാലം കൂടി  ആയിരുന്നു  അങ്ങനെയുള്ള കലാഘട്ടത്തിൽ  പെന്തകോസ്റ്റാൽ ഉപേദശത്തിന്റ  പ്രസക്തി  വർത്തിച്ചുവരന്നത് , ആഭരണം  എന്ന വിഷയം  മാത്രം  അല്ല  പല കാര്യങ്ങളിലും നമ്മൾ  വ്യത്യസ്‌ത  പുലർത്തിയിരുന്നു  

 ( ആഭരണങ്ങളും വസ്ത്രധാരണങ്ങളുടെ രീതികളും മുകളിൽ വിശദമായി കാണുവാൻ  സാധിക്കും )

ആറാട്ടുപ്പുഴ   എന്ന  വിശുദ്ധിയുടെ  തീരം 192 3  

(സീയോൻ കുന്നിലെ വിശ്വാസവീരന്മാർ  എന്ന പുസ്തകത്തിൽ  നിന്ന് )

കൊട്ടാരക്കര  കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച റോബർട്ട്  ഫ് കുക്ക് 

പൊയ്‌കയിൽ യോഹന്നാന്റെയും ,വെള്ളരിക്കര ചോതിയുടേയും  സഹായത്തിൽ മധ്യ തിരുവതാംകൂറിൽ  സുവിശേഷവേല  വിശാലമാക്കി ധാരാളം  ആളുകൾ  പല സ്ഥലങ്ങളിലായി രക്ഷിക്കപ്പെട്ടു  ചെറുകൂട്ടങ്ങളായി  ഷെഡുകൾ  കെട്ടി  ആരാധന  ആരംഭിച്ചു  ഇവരെ എല്ലാവരെയും  ഒരു കുടക്കീഴിൽ  കൊണ്ടുവരുവാനുള്ള  ശ്രമഫലമെന്നോണം  ഒരു  വാർഷിക  കൺവൻഷൻ  നടത്തുവാൻ  തിരുമാനിച്ചു  അങ്ങനെ ആറാട്ടുപ്പുഴ  മണൽപുറത്തു കുക്കിന്റെ  പൂർണ്ണ സുവിശേഷ  ദൈവസഭയുടെ ആദ്യത്തെ  സുവിശേഷ യോഗം  നടത്തപ്പെട്ടു കേരളത്തിലെ ആദ്യത്തെ പെന്തക്കോസ്തു കൺവെൻഷനും ആറാട്ടുപ്പുഴ കൺവൻഷൻ  ആയിരുന്നു ഇംഗ്ലണ്ടിൽ നിന്നും മെയ്  സായിപ്പും ഭാര്യയും  പ്രധാനപ്രസംഗകരായിരുന്നു  മാവേലിക്കര ,റാന്നി , പെരുമ്പെട്ടി ,എഴുമറ്റൂർ ,കുമ്പനാട് തൃക്കണ്ണമംഗൽ അടൂർ ,കൊട്ടാരക്കര  തുടങ്ങിയ  കുക്ക്  ആരംഭിച്ച സഭകളിൽ  നിന്ന്  ഉള്ളവർ ആറാട്ടുപ്പുഴയിലേക്കു  ഒഴുകിയെത്തി ഡിസംബർ മാസത്തിലെ തണുപ്പുവകവെയ്ക്കാതെ  പലരും  കാൽനടയായി  അനേകം മൈലുകൾ താണ്ടി കൺവൻഷൻ  സ്ഥലത്തിലേക്കെത്തി .ഈ യോഗങ്ങളിൽ  അനേകർ  സാമുദായിക ബന്ധനങ്ങളെ  ഉപേക്ഷിച്ചു ക്രിസ്തീയവിശ്വാസം  സ്വീകരിച്ചു മുന്നോട്ടു വന്നു ഉച്ചനീചത്വങ്ങളെ മറന്നു അന്യോനം ചേർന്ന്   ഭക്ഷണ പാനീയങ്ങൾ കഴിച്ചു  രാത്രി കലാങ്ങളിൽ യുവാക്കന്മാർ കൂട്ടം  കൂട്ടമായി  ചേർന്നു ഉയർന്ന സ്ഥലങ്ങളിലെത്തി  ഉച്ചത്തിൽ പ്രർത്ഥിക്കുകയും വേദവാക്യങ്ങൾ  വിളിച്ചു  പറയുകയും  ചെയ്യതു പാതയോരങ്ങളിലും വഴിക്കവലകളിലും ,പരസ്യയോഗങ്ങൾ  നടത്തി ,അടുത്ത് സ്ഥലങ്ങളിൽ  ഉരുവിട്ടും പാട്ടുകൾ പട്ടുകൾ പാടിയും സ്വഭാവനത്തിലേക്ക്  മടങ്ങിപോയി ഞായറാഴ്‌ച  ആരാധനയിൽ കഴിവതും വിശ്വാസികൾ വെള്ളവസ്ത്രം ധരിച്ചെത്തിയതും തിരുവത്താഴ ശുശ്രുഷയും കൺവൻഷൻ ഒരു പ്രത്യേകത ആയിരുന്നു ആ മീറ്റിംഗിൽ പങ്കടുത്ത  സുവിശേകൻ മെയ്  സായിപ്പ് പറഞ്ഞത്  1906 ലെ വെയിൽസിൽ നടന്ന  ഉണർവ്വുയോഗം  പോലെ  എനിക്കനുഭപ്പെട്ടു  എന്ന്  ആണ്  പറഞ്ഞത് 

ആറാട്ടുപ്പുഴ  കൺവൻഷനും  ആഭരണവർജ്ജനം  

ഇന്ന് പെന്തകോസ്ത്  വിഭാഗത്തിൽ ഏറ്റവും കൂടുതൽ മുഴങ്ങി കേൾക്കുന്ന  ഒന്നാണ് ആഭരണവർജ്ജനം  എന്നുള്ളത് . ഒരു പക്ഷെ  കേരളത്തിൽ മാത്രം  ഒതുങ്ങി നിൽക്കുന്ന ആഭരണവർജ്ജനത്തിൻെറ  പൊടിതട്ടിയെടുത്താൽ ആറാട്ടുപ്പുഴ  എന്ന  മണൽപ്പുറത്തുത്തും.                                                                       ആറാട്ടുപ്പുഴയിൽ അന്ന് കൂടിയിരുന്ന ജനവിഭാങ്ങളിൽ മുഴുവൻപേരുംഅടിസ്ഥാനജനവിഭാഗമായിരുന്നു. പ്രസ്തുതകൺവൻഷനിൽ വന്നിരുന്ന വിശ്വാസികളിൽ  ഏറിയ പങ്കും മണൽപുറത്തു തന്നെ കിഴച്ചുകുട്ടി രാത്രിയിൽ പ്രാത്ഥിച്ചും കൂട്ടായ്‌മ  ആചരിച്ചും  നടന്നു .ആഭരണങ്ങൾ ധരിച്ചെത്തിയവരിൽ ഭൂരിഭാഗം പേരും ആഭരണമൂരി  തങ്ങളുടെ മനസ്സ് പൂർണ്ണമായി ക്രിസ്‌തുവിന്‌  സമർപ്പിച്ചു  വേദവാക്യങ്ങൾ ഉരുവിട്ട്  ആ രാത്രി കഴിച്ചുകൂട്ടി . ചിലർ മദ്യത്തിനും ,പുകയിലക്കും  ശരീരത്തിന് ഹാനികരമാകുന്ന ലഹരിപദാർത്ഥൾക്കും എതിരോ പ്രതിജഞയെടുത്തു ആറാട്ടുപ്പുഴ കൺവൻഷൻ പരിസമാപ്തി കുറിച്ചപ്പോൾ   പുതിയായൊരു കിഴ്വഴക്കങ്ങൾ പെന്തക്കോസ്ത് ഗോളത്തിൽ ഉടലെടുത്തു.അടിസ്ഥാന  ജനത   കൈകൊണ്ട  ആഭരണവർജ്ജനവും ലഹരിക്കെതിരാെയുള്ള  നിലപാടും  പിൻതലമുറയിലാകും  പകർന്നു നൽകി .ആറാട്ടുപ്പുഴ എന്ന വിശുദ്ധിയുടെ  തീരത്ത് വിശുദ്ധന്മാർ ഉപേക്ഷിച്ച തെന്നും  പിൻ തലമുറക്കാർ  എടുത്തില്ല  എന്നാണ് യാഥാർത്ഥ്യം 

ആറാട്ടുപ്പുഴ കൺവൻഷൻ ആഭരണവർജ്ജനത്തിന്റയും  ലഹരിവർജ്ജനത്തിനന്റെയും വിളംബര  പ്രഖ്യാപനം   ആയിരുന്നു 

(Zionkunnila visvasa viranmar   Page no 23)


 ആഭരണം  ബൈബിൾ  അടിസ്ഥാനത്തിൽ 

ദൈവവചനം  സ്വർണ്ണത്തിന് എതിരാണോ ?

വേദപുസ്തകത്തിലെ  (ഉൽപത്തി  2::10-12 ) 2 അദ്ധ്യായം തുടങ്ങുമ്പോൾ  തന്നെ  മേൽത്തരമാകുന്നു  പൊന്നിനെ  കുറിച്ച്  പറഞ്ഞു  ആണ്  തുടങ്ങുന്നത് 

10തോട്ടം നനപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. 

 11ഒന്നാമത്തേതിനു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്. 

12ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ട്.

Revelation3:17-18    വെളിപ്പാടു3;17-18

17 ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ

18 നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു.

വെളിപ്പാടു 21;7-8

7 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.

8 എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.

    1 Kings   9:27-28  1 രാജ 9: 27.-28; 

27 ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പൽക്കാരായ തന്റെ ദാസന്മാരെ അയച്ചു.

28 അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോൻ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.

1 Chronicles 29:3-4 1 ദിന 29:3-4; 

3 എന്റെ ദൈവത്തിന്റെ ആലയത്തോടു എനിക്കുള്ള പക്ഷംനിമിത്തം വിശുദ്ധമന്ദിരത്തിന്നു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ എന്റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും എന്റെ ദൈവത്തിന്റെ ആലയത്തിന്നായി കൊടുത്തിരിക്കുന്നു.

4 ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൌശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീർപൊന്നായി മൂവായിരം താലന്തു പൊന്നും ഏഴായിരം താലന്തു ഊതിക്കഴിച്ച വെള്ളിയും തന്നേ.

  2 Chronicles  8;18  (  2 ദിന 8:18; )

18 ഹൂരാം തന്റെ ദാസന്മാർമുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു

 Job 22:24)

24 നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക.

25 അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.

26 അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും.

27 നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകളെ കഴിക്കും.

2 Chronicles9:21 (2 ദിന 9:21,തർശീസ് )

21 രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തർശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തർശീശ് കപ്പലുകൾ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവയെ കൊണ്ടുവന്നു

  Isaiah  60:9    (യെശയ്യ 60:9)

9 ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തർ‍ശീശ് കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു.

 തർശീസ് (2 Chronicles  9:21(,ദിന)   Isaiah 60:9  (യെശയ്യ), പർവ്വയീം ( 2 Chronicles     3:6( ദിന), ശെബ  1 Kings 10:10;( രാജ) 2 Chronicles 9:9;(ദിന) Psalms   72:15(സങ്കീ ), ഊഫസ് Jeremiah 10:9( (യിര ) 

എവിടെയല്ലാം പൊന്നു  ഉപയോഗിച്ചേരിക്കുന്നത്  ദേവാലയത്തിൻെറ  നിർമ്മാണാവത്തിനും ,ക്രയവിക്രയം  നടത്തുവാനും  ആയിട്ട്ആണ്  കാണുന്നത് .എന്നാൽ  സ്വർണ്ണം വെള്ളി ആദിയവിലയുള്ള എല്ലാ ലോഹങ്ങളോടും  അനാവശ്യ ആഡംബരത്തിനും അലങ്കാരത്തിനും   ഉപോയോഗിച്ചു ആയതിനാൽ ,ഇപ്പോൾ ഉള്ള നമ്മുടെ  തലമുറയ്ക്കു  സുംഭിച്ചിരിക്കുന്നത്.  ഉപദേശത്തിന്റെ ഉദ്ദേശ്യം മനസിലാക്കുന്നതിൽ പലരും പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്.

 ആഭരണവർജ്ജനം വിശുദ്ധിയുടെ ലക്ഷണം ആണോ ?

എത്രത്തോളം വർജ്ജിക്കുന്നോ അത്രത്തോളം വിശുദ്ധി എന്ന നിലയിൽ ദൈവ വചനത്തെ വ്യാഖ്യാനിക്കുന്നതും യോഗ്യമല്ല. ആഭരണ വർജ്ജനത്തിന്റെ ശരിയായ കാരണം മനസ്സിലാക്കാത്തത് കൊണ്ടാണ് ചിലർ കമ്മലും മാലയും ഊരിയിട്ട് അതിനെ വെല്ലുന്ന വാച്ചും കണ്ണാടിയും പല്ലും വെട്ടിത്തിളങ്ങുന്ന വസ്ത്രവും ഒക്കെ ഉപയോഗിച്ച് ഈ വിഷയത്തെ സമൂഹത്തിന്റെ മുന്നിൽ അപഹാസ്യമാക്കുന്നത്  ആഭരണ വർജ്ജനം ചെയ്തു എങ്കിൽ  മാത്രം  സ്വർഗ്ഗരാജ്യത്തിൽ  പ്രവേശിക്കു എന്നുള്ള തരത്തിലുള്ള  പഠനങ്ങളും തെറ്റ്  ആയ  രീതികൾ തന്നെയാണ്   അതുകൊണ്ട് പലപ്പോഴും വിവാദങ്ങളിൽ  ചെന്ന്  എന്തുന്നു 

 വേദപുസ്തകം  നമ്മൾ പരിശോദിക്കുബോൾ ആഭരണം കൊണ്ട്  അന്നത്തെ  സമൂഹത്തിന്  ഉണ്ടായ പല വീഴ്ചകളും  കൂടി  പഠനവിഷയം  ആക്കണ്ടതുഉണ്ട്   

കുറിവാക്യാം

 2 Timothy 3:  16, 17

16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു

17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

Genesis 31:19

19 ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.

33 അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയയുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവൻ ലേയയുടെ കൂടാരത്തിൽ നിന്നു ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു.

34 എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്തു ഒട്ടകക്കോപ്പിനകത്തു ഇട്ടു അതിന്മേൽ ഇരിക്കയായിരുന്നു. ലാബാൻ കൂടാരത്തിൽ ഒക്കെയും തിരഞ്ഞു നോക്കി, കണ്ടില്ല താനും.

35 അവൾ അപ്പനോടു: യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാൻ എനിക്കു കഴിവില്ല; സ്ത്രീകൾക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും.

Genesis  35:2-5

2 അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.

3 നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാർത്ഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.

4 അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു.

ഈ വേദഭാഗങ്ങൾ പരിശോദിക്കുബോൾ ഒരു നല്ല ആരാധനയ്ക്കു  തടസമായി  നിൽക്കുന്ന ആഭരണങ്ങളും വിഗ്രഹങ്ങളും നീക്കിക്കളഞ്ഞുശുദ്ധീകരിച്ചു വസ്ത്രംമാറുവിൻ.യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും പറയുന്നു, തുടർന്ന്  വായിക്കുബോൾ  മനസ്സിലാക്കുവാൻ     കഴിയുന്നത് ലാബാൻ  തൻറെ ഗൃഹവിഗ്രഹാം അനേഷിച്ചുവന്നിടും റാഹേൽ കൊടുക്കുവാൻ വിസമ്മതിച്ചതിനാൽ  വഴിയിൽവെച്ചു  മരിച്ചുപോയി എന്ന് കാണുവാൻ  സാധിക്കുന്നു ഇവിടെ നമ്മൾ മനസ്സിൽ ആകേണ്ടത്  ആരാധനയ്ക്കു തടസമായിനിൽകുന്ന എല്ലാറ്റിനേയും ഉപേക്ഷിക്കണം  എന്ന്  കാണുന്നു 

Exodus 12: 29-36

35 യിസ്രായേൽമക്കൾ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.

36 യഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ടു അവർ ചോദിച്ചതൊക്കെയും അവർ അവർക്കു കൊടുത്തു; അങ്ങനെ അവർ മിസ്രയീമ്യരെ കൊള്ളയിട്ടു.

മുകളിൽ പറഞ്ഞിരിക്കുന്ന  വാക്യങ്ങൾ  പഠിക്കുബോൾ (മോശെയുടെ വചനം) ദൈവത്തിന്റെ പ്രത്രിപുരഷനായ മോശെയുടെ ആജ്ഞാനുസരണം മിസ്രയീമ്യരെ കൊള്ളയിട്ടു. അതിന്റെ 31 വാക്യത്തിൽമോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു നിങ്ങൾ യിസ്രായേൽമക്കളുമായി എഴുന്നേറ്റു എന്റെ ജനത്തിന്റെ നടുവിൽനിന്നു പുറപ്പെട്ടു, നിങ്ങൾ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിൻ.എന്ന്  പറഞ്ഞു 

Exodus15 : 1 -2 

മോശെയും യിസ്രായേൽമക്കളും അന്നു യഹോവെക്കു സങ്കീർത്തനം പാടി ചൊല്ലിയതു എന്തെന്നാൽ: ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.

2 എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തുംഇങ്ങനെ  പാടിയ ജനം 

Exdouce 20 :2 -3  അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.(3) ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. എന്ന് കല്പന  ലഭിച്ച ജനം 

Exodus 32 :1 -7  

എന്നാൽ മോശെ പർവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.

2 അഹരോൻ അവരോടു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു.

3 ജനം ഒക്കെയും തങ്ങളുടെ കാതിൽ നിന്നു പൊൻകുണുക്കു പറിച്ചു അഹരോന്റെ അടുക്കൽ കൊണ്ടുവന്നു.

4 അവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവംആകുന്നു എന്നു പറഞ്ഞു.

5 അഹരോൻ അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവെക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു.

6 പിറ്റെന്നാൾ അവർ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു.


മുകളിൽ ഉള്ള വാക്യങ്ങൾ  പഠിക്കുബോൾ ദൈവത്തിന്റെ പ്രത്രിപുരഷനായ മോശെയുടെ ആജ്ഞാനുസരണംമിസ്രയീമ്യരെ കൊള്ളയിട്ടു.കൊണ്ടുവന്ന  ആഭരണങ്ങൾ  ഉരുക്കി കാളക്കുട്ടിയെ വാർത്തു ഉണ്ടാക്കിഅതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവെക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു. പിറ്റെന്നാൾ അവർ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു.അവർ നൃത്തം  ചെയ്ത് അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവംആകുന്നു എന്നു പറഞ്ഞു.

(7)അപ്പോൾയഹോവമോശെയോടു:നീഇറങ്ങിച്ചെല്ലുക;നീമിസ്രയീംദേശത്തുനിന്നു  കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു.

Exodus 33:3-4 

3 വഴിയിൽവെച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.

4 ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.

5 നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.

6 അങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.

എന്നാൽ കാലങ്ങൾ മാറി തിരിഞ്ഞപ്പോൾ എന്തല്ലാംക്രിസ്തീയ സമൂഹത്തിൽ  വീണ്ടും  നുഴഞ്ഞുകയറി 


മറ്റു മതവിഭാഗങ്ങൾ  എന്ത് പറയുന്നു  എന്നുകൂടി  പരിശോധിക്കാം 

ജൈനമതം

സന്യാസികൾ ആയ പുരുഷന്മാർ തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം   വസ്ത്രങ്ങൾ അടക്കം ഉപേക്ഷിക്കുന്നു, ആയതിനാൽ നഗ്നരായ സന്യാസികൾ ധാരാളം കാണപ്പെടുന്ന ഒരു വിഭാഗമാണ്. അവർക്ക്  നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു.  ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയാണ് ഉളളത്.സന്യാസികൾ ആയ സ്ത്രീകൾ എല്ലാവിധത്തിലുള്ള ആഡംബരങ്ങളും ഉപേക്ഷിച്ചു ലളിതമായ ഭക്ഷണരീതികളും പഞ്ഞി നൂൽവസ്ത്രങ്ങളും മാത്രം  ധരിക്കുന്നു   വളരെലളിതമായജീവിതരീതിയാണ് ജൈനമതവിശ്വാസികൾക്ക്നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത് 

 

ബ്രഹ്മകുമാരിസ് 

ഇന്ത്യയിലെ  മറ്റ്  ഒരു വലിയ ഓർഗിൻസേഷൻ  ആണ് ബ്രഹ്മകുമാരിസ്  അവർ എല്ലാ വിധ ആഡംബരങ്ങളിൽ നിന്നും മാറിനിൽക്കുവാൻ അവരുടെ അണികളെ പഠിപ്പിക്കുന്നു  വസ്ത്രധാരണത്തിലും ആഭരണ വർജ്ജനത്തിലും ജീവത ശൈലിയിലും എല്ലാം വ്യക്തമായ   ആശയങ്ങളും  അവർ പുലർത്തി പോകുന്നു 

അവരുടെ ആപ്‌തവാക്യം  

ഈശ്വരനുമായുള്ള കൂട്ടു കെട്ടിന്റെ സ്ഥിതി  ഇങ്ങനെ വിവരിക്കുന്നു  ഞാനോരുആത്മാവാണ് ....ഈശ്വരന്റെ കൂട്ടുകാരൻ ...അദ്ദേഹത്തിന്റെ  കൂട്ടുകെട്ടിന്റെ  ഗുണങ്ങളുടെനിറം എന്നിൽ പകരുന്നു .....ഞാൻ മറ്റുള്ളവരെ ഈശ്വരനെ നോക്കുതുപോലെ നോക്കുന്നു .....ദയയോടും ,കൃപയോടുംകൂടി ...എല്ലാ ആത്മാക്കളെയും ഈശ്വരൻ തന്റെ ഹൃദയത്തിൽ ഉൾക്കൊള്ളുന്ന പോലെ എനിക്കും സാധിക്കുന്ന ....മറ്റുള്ളവരോടു അത്ര മാത്രം പവിത്രമായ  സ്‌നേഹം തോന്നാൻ തുടങ്ങുന്നു ...ഈശ്വരീയ ഗുണങ്ങൾ ഈശ്വരന്റെ മധുരത്തെ പരത്തുന്നു ....ഞാൻ ഈശ്വരന്റെ ഉപകരണമാണ് (പുതിയ തുടക്കം എന്ന പുതുകത്തിൽ P age no 213 )

ഇന്ത്യയിലെ ഹൈന്ദവ ആചാരങ്ങൾ നമ്മൾ പഠിക്കുബോൾ  ദൈവത്തെ പ്രസാദിപ്പിക്കുവാൻ ഏതെല്ലാം  തരത്തിലുള്ള ഉപവാസങ്ങളും  കർമ്മക്രിയകളും നടത്തി അവരുടെ അധ്വാനഫലത്തിന്റെ മുക്കാൽ പങ്കും അതിനായി  വിനിയോഗിച്ചിട്ടും ശാന്തിയും സമാധാനം ലഭിക്കാതെ  പോകുബോൾ  അവർ   കനത്ത നിരാശയിൽ  ചെന്നു പെടുന്നു  ഏതെല്ലാം തരത്തിൽ ഉള്ള ത്യാഗങ്ങൾ അവർ സഹിക്കുന്നു  എന്ന് കാണുന്പോൾ  നമ്മൾ   നമ്മളെ തന്നെ ഒന്ന് പരിശോധന ചെയ്യേണ്ടിയിരിക്കുന്നു  അതിൽ ഒരു അംശം പോലും  നമ്മുടെ ഉപദേശത്തിന് വേണ്ടി നിലകൊള്ളുന്നോ? എന്ന് ഒരുപുനഃപരിശോധന  ചെയ്യേണ്ടാതിരിക്കുന്നു 

പെന്തക്കോസ്തുകാർ അഭിമാനപൂർവം പറയുന്ന ഒരു കാര്യം  ആഭരണം  ധരിക്കുന്നില്ല  മിഥ്യ മൂർത്തികളെ വണങ്ങുന്നില്ല. എന്നാൽ ഇന്ന്   അതിലെ  ആഭരണം വർജ്ജനം ,മാന്യമായ വസ്‌ത്രവ ധരണവും  പെന്തക്കോസ്തുകാർക്കു  ഒരു വലിയ ഭാരം ആയി മാറുന്ന  ഒരു കാലഘട്ടമായി  മാറിയിരിക്കുന്നു , നമുക്ക്സ്വയം  ഒന്ന്  വിചിന്തനം ചെയ്യുവാൻ ദൈവം നമ്മെ സഹായിക്കട്ടെ



 













Comments

Popular posts from this blog

Why is the thali not tied for a Pentecostal wedding?

Article Bible study/ Marriage/BabuMaravoor/19/11/2023 Note: -  All the legal marriages and good family life in the world between people of any caste and religion are very precious. But a little study of the pattern for Christians to follow in the Bible Question:- Why is the  thali not tied  for a Pentecostal wedding?   Introduction   If we want to understand why Pentecostals do not use thali, we must study what the wedding ceremonies of other countries are, how they were formed in our country, and how they entered the Christian churches.   Types of Marriages Around the World Marriage customs vary across cultures, leading to different types of marriages. Some common types of marriages include: Civil and Religious Marriage:    In general, there are two types of marriages: civil marriage and religious marriage, with marriages often employing a combination of both Monogamous Marriage:    This is the socially sanctioned union of two adults, which is prevalent in many

Daivame Enthukondu ദൈവമേ എന്തുകൊണ്ടു. P K 36

Daivame  Enthukondu    ദൈവമേ എന്തുകൊണ്ടു....? God, why? ജീവിതത്തിൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം..ദൈവമേ എനിക്കുമാത്രം എന്തുകൊണ്ടു ഇത് സംഭവിക്കുന്നു ? ആദ്യം, വേദപുസ്തകത്തിലെ ചിലരോട് നമ്മുക്കൊന്നു ചോദിക്കാം.... അതിനുശേഷം നമ്മളിലേക്കുവരാം. ഹാബേൽ,  എന്തുകൊണ്ടു നിനക്കു അസൂയയുള്ള സഹോദരൻ ? ഹാബേൽ പറയുന്നു:- യേശുവിൻെറ ഗുണകരമായ രക്തത്തിനോടുചേർത്തു ഉപമിക്കുവാൻ എനിക്ക് ഒരു അസൂയുള്ള സഹോദരൻ ആവശ്യമായിരുന്നു. ജോസഫ്,  നിനക്കെന്തിനു അസൂയയുള്ള സഹോദരർ ? ജോസഫ്:- ഇങ്ങനെയുള്ള സഹോദരർ ഉണ്ടായിരുന്നതുകൊണ്ടാണ് മിസ്രയിം രാജ്യത്തിൻെറ മന്ത്രി പദംവരെ എത്തുവാൻ മുഖാന്തരമായ പൊട്ടകിണറ്റിലും കാരാഗ്യഹത്തിലും ഞാൻ വീഴുവാൻ ഇടയായത്. ശദ്രക്ക്,മേശക്ക്, അബേദ്നഹോ എന്തിനാണു നിങ്ങൾക്ക് ഇങ്ങനെ ക്രൂരനായ ഒരു നെഖബദ്നേസർ രാജാവ് ? അവർ പറയും അങ്ങനെ ക്രൂരനായ ഒരു രാജാവുണ്ടായിരുന്നതുകൊണ്ടാണു ഞങ്ങളെ എരിയുന്ന തീയിലേക്ക് എറിഞ്ഞതും, അവിടെ ദൈവീക വിടുതൽ അനുഭവിച്ചതും, അതുമൂലം അനേകർ ദൈവത്തിലേക്കു തിരിഞ്ഞതും.. ഇയ്യോബ്, എന്തിനു വേണ്ടിയായിരുന്നു നിനക്കീകഷ്ടങ്ങൾ ? ഇയ്യോബ്: അതു എന്നിലെ മറഞ്ഞുകിടന്ന കുറവ് സ്വയം തിരിച്ചറിയാനും, പൊന്നു ശുദ്ധീകരിക്കുന്നപോ