Skip to main content

Vivaham Elavrkkumullathlla വിവാഹം എല്ലാവർക്കുമുള്ളതല്ല PK NO 26

വിവാഹം എല്ലാവർക്കുമുള്ളതല്ല  

Vivaham Elavrkkumullathlla

വിവാഹം എല്ലാവർക്കുമുള്ളതല്ല  ആർക്കുവേണ്ടി ? ,എന്തിനു ?

വിവാഹം എന്ന പദത്തിന്‍റെ നിയമവ്യാപ്തി വ്യക്തിനിയമങ്ങളില്‍ വ്യത്യസ്ഥമായിട്ടാണ് നിർവചിക്കപ്പെട്ടിട്ടുള്ളതെങ്കിലും അവയുടെ ഉദ്ദേശ്യം ഒന്നുതന്നെയാണ്. ഒരു സമൂഹത്തിന്‍റെ അടിസ്ഥാനമായ കുടുംബം രൂപീകരിക്കല്‍, അഥവാ, ഒരു സ്ത്രീയും പുരുഷനും മറ്റേതൊരാളെയും പുറന്തള്ളിക്കൊണ്ട്‌ അവര്‍ക്ക് ജനിക്കുന്ന മക്കള്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കുന്നതിനായി സംയോജിക്കുക എന്നതാണ് വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്  

ഒരു വിശ്വാസിയ കുറിച്ചു  ദൈവം  ആഗ്രഹിക്കുന്നതു ദൈവവത്തിനു പ്രസാദം  ഉള്ള  ഒരു കുടുംബ  ജീവിതം  നയിക്കുകയാണ്  വേണ്ടത് 


വിശുദ്ധ വേദപുസ്തകത്തിൽ

വിവാഹം എന്നു പറയുന്നത് വളരെ പ്രധാനൃനം അർഹിക്കുന്ന ഒരു കാര്യമാണ്

വിശുദ്ധ വേദപുസ്തകം വായിക്കുമ്പോൾ ഒരിക്കലും വിശുദ്ധ  വിവാഹം  എന്ന ഒരു പദം കാണ്മാൻ സാധിക്കില്ല എങ്കിലും

വിവാഹം സ്ഥാപിച്ച്ത് ദൈവം ആണ്  ആയതിനാൽ 

എല്ലാ ജാതി  മതങ്ങളിലും ഉള്ള വിവാഹം, വളരെ മാന്യതയുള്ള കാര്യം  തന്നയാണ്

 വിശുദ്ധ വിവാഹം എന്നതു കേവലം പദപ്രയോഗം മാത്രം  ആണ്. 

 വിവാഹത്തിൻറെ ഉദ്ദേശ്യം വിശുദ്ധിയിൽ ഒന്നിച്ച് വളരുക എന്നതാണ് വേദപുസ്തകം പറയുന്നത്.


ഇന്നത്തെ ലോകത്തിലെ ആർക്കും വിവാഹ  എന്ന സ്ഥാപനത്തോട് യാതൊരു ബഹുമാനവുമില്ലെന്ന് വളരെ വ്യക്തമാണ്. സ്വവർഗ്ഗാനുരാഗികളും, എതിര്ലിംഗ സംഭോഗതത്പരും  ആയവർ  ഇതിനെ അശുദ്ധമാക്കാൻ ആഗ്രഹിക്കുന്നു. ഭിന്നലിംഗക്കാർ ആദിയാവർ ,വ്യഭിചാരം ചെയ്തുകൊണ്ട് അതിനെ ദുരുപയോഗം ചെയ്യുന്നു. എന്നിരുന്നാലും, വിവാഹത്തെക്കുറിച്ച് തിരുവെഴുത്തുകൾ എന്താണ് പറയുന്നത്?

ആദ്യമായി ഭൂമിയിൽ വിവാഹം നടത്തിയത് വിശുദ്ധനായ ദൈവം തന്നെയാണ്,.ആയതിനാൽ  വിവാഹത്തെ വിശുദ്ധ വിവാഹം മായി  തന്നെ  കാണുകയും ,വളരെ ഭയഭക്തിയേടും,പൂർണ്ണബഹുമാനത്തോടും മാത്രമേ  ഇതിൽ  പ്രവേശിക്കാവു


1 കൊരിന്ത്യർ 3:16 (1Corinthians 3:16)

നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?

ദൈവത്തിന്റെ മന്ദിരം വിശുദ്ധം  .നിങ്ങളും അങ്ങനെ തന്നെ ,  അങ്ങനെ രക്ഷിക്കപ്പെട്ടവരുടെയും ,പരിശുദ്ധത്മാവ് ഉള്ളവരുടെയും  ,വിവാഹം വിശുദ്ധ വിവാഹം, വിശുദ്ധ വിവാഹജീവിതം എന്നൊക്ക പറയുന്നതിൽ തെറ്റില്ല.


I വിവാഹം സകലർക്കും മാന്യവും യോഗ്യവും 

 എബ്രായർ13:4  (Hebrew13:4 )

4 വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും

റോമർ 1:26-27  (Romans 1:26-27 )

1:26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.

1:27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.

ലേവ്യപുസ്തകം 18:22-24 ( Leviticu  18:22-24)

18:22 സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ലേച്ഛത.

18:24 ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെത്തന്നേ അശുദ്ധരാക്കരുതു; ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.

എല്ലാ കുടുംബവും  (ഭാര്യ ഭർതൃ ബന്ധവും)  ക്രിസ്തുവിനും സഭക്കും നിഴൽ അല്ല. ആത്മീയവും ധാർമ്മികവും ആയ മൂല്യങ്ങളിൽ നിൽക്കുന്നവ മാത്രമേ ക്രിസ്തുവിനും സഭക്കും നിഴൽ ആകുന്നുള്ളൂ.

1 കൊരിന്ത്യർ 7: 1-6  (1Corinthians 7:1-6)

നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.

2 എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ.

3 ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.

4 ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം.

5 പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ.

6 ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.


II വിവാഹം ദൈവം സ്ഥാപിച്ചു.  

(God Instituted Marriage)

 ദൈവം മനുഷ്യനെ സൃഷ്ടിച്ചതിനുശേഷം അവൻ പറഞ്ഞു, “

 (ഉല്പത്തി . 2: 18).  Genesis 2:18

18 അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.

ഉല്പത്തി  2: 21-25 (Genesis 2: 21-25)

21 ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.

22 യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.

23 അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.

24 അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.

മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.

ശലോമോൻ പറഞ്ഞു, “എപ്പോഴെങ്കിലും ഭാര്യയെ കണ്ടെത്തുന്നവൻ ഒരു നല്ല കാര്യം കണ്ടെത്തുകയും കർത്താവിന്റെ പ്രീതി നേടുകയും ചെയ്യുന്നു

സദൃശ്യവാക്യങ്ങൾ 18:22 (Proverbs 18:22 )

22 ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.

III വിവാഹം രണ്ട് പേരെ ഒന്നാക്കുന്നു.

 (Marriage makes two become one) 

  മത്തായി. 19: 3-6 ( Mathew 19:3-6)

3 പരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു.

4 അതിന്നു അവൻ: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും

5 അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ?

6 അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു” എന്നു ഉത്തരം പറഞ്ഞു.

3) ആമോസ് 3:2-3 ( Amos 3:2-3)

2 ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാൻ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളിൽ സന്ദർശിക്കും.

3 രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ?

ഇവിടെ നാം കാണുന്നത് രണ്ടുപേർ  ഒത്തു എങ്കിൽ മാത്രമേ ഒരുമിച്ചു നടക്കുവാൻ സാധിക്കു എന്നാൽ ആ ആമോസ് പറയുന്നു അങ്ങനെ ആണ് ഇവിടെ രണ്ടു പേർ ഒരുമിക്കുമ്പോൾ  

 ആദർശ നായ ദൈവം അവിടെ മൂന്നാമതായിഅവരുടെ കൂടെയുണ്ട്

IV  ഭാര്യാഭർത്താക്കന്മാരുടെ ഭാഗത്തുനിന്ന് പരസ്പരസ്നേഹം ഉണ്ടായിരിക്കണം

  (There must be Mutual Love on the part of husband and wife)

റോമർ 12:10  (Romans 12:10)

 സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.

എഫെസ്യർ 5:28-29 (Ephesians 5:28-29 )

28 അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.

29 ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു.

8ഭാര്യ ഭർത്താവിനെ സ്നേഹിക്കണം  (തീത്തൊസ് 2:4-

ഇത് ഒരു നിർദ്ദേശമല്ല, മറിച്ച് കർത്താവിന്റെ കൽപ്പനയാണ്.


തീത്തൊസ് 2:4-8  (Titus 2;4-8)

2:4 ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിന്നു യൌവനക്കാരത്തികളെ ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും 

2:5 സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കന്മാർക്കു കീഴ്പെടുന്നവരും ആയിരിപ്പാൻ ശീലിപ്പിക്കേണ്ടതിന്നു നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക.

2:6 അവ്വണ്ണം യൌവനക്കാരെയും സുബോധമുള്ളവരായിരിപ്പാൻ പ്രബോധിപ്പിക്ക.

2:7 വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.

2:8 ഉപദേശത്തിൽ നിർമ്മലതയും ഗൌരവവും ആക്ഷേപിച്ചുകൂടാത്ത പത്ഥ്യവചനവും ഉള്ളവൻ ആയിരിക്ക

V ഭർത്താവ് ഭാര്യയുടെ തലയാണ്.

 പൗലോസ് പറഞ്ഞു, “ക്രിസ്തു സഭയുടെ തലവനും ശരീരത്തിന്റെ രക്ഷകനുമായതുപോലെ ഭർത്താവ് ഭാര്യയുടെ തലയാണ്”. എല്ലാ കാര്യങ്ങളിലും ഭാര്യ തന്റെ തലക്കെട്ടിന് കീഴടങ്ങണം..

എഫെസ്യർ5: 21-23(Ephesians 5:21-23)

5:21 ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.

5:22 ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.

23 ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യകൂ തലയാകുന്നു.

24 എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതു പോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം

VI വിവാഹം പുത്രോൽപാദനത്തിനു 

ഉല്പത്തി 4:25  (Genesis  4:25)

25 ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.

അനിവാര്യമാണ്

VII  വിവാഹം സന്തോഷത്തിന്  ഉള്ളത്  ആണ്

സദൃശ്യവാക്യങ്ങൾ 5:18-19 (Proverbs 5:18-19)

നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻ പേടയും പോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.  

ഉല്പത്തി 18:10-12 (Genesis 18:10-12)

ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അവൻ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പിൻവശത്തു കേട്ടുകൊണ്ടു നിന്നു. എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു. ആകയാൽ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു.

VIII വിവാഹം സാമൂഹിക നിലനിൽപ്പിന്റെ ഭാഗമാണ്

•റോമർ 7:2, 3 Romans 7:2,3

ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി. ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു. 

IX വിവാഹം ദൈവത്താൽ ക്രമീകരിക്കപ്പെട്ടതാണ്.

ഉല്പത്തി. 2: 18 (Genesis 2:18). 

18 അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.

(ഉല്പത്തി. 2: 21-25)(Genesis 2:21-25). 

21 ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.

22 യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു.

23 അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.

24 അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.

മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.

ശലോമോൻ പറഞ്ഞു, “എപ്പോഴെങ്കിലും ഭാര്യയെ കണ്ടെത്തുന്നവൻ ഒരു നല്ല കാര്യം കണ്ടെത്തുകയും കർത്താവിന്റെ പ്രീതി നേടുകയും ചെയ്യുന്നു

XI വിവാഹം ഒരു അധ്യക്ഷന്റെ യോഗ്യതകളിൽ ഒന്നാണ്

1തിമൊഥെയൊസ് 3: 2, 12 (1Timothy3;2,12)

2എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം. .

12..ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം. 

മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. തീത്തൊസ് 1:6

XII  വിവാഹം എല്ലാവർക്കുമുള്ളതല്ല  

(Marriage is not for everyone)

1 കൊരിന്ത്യർ 7:9-11 ( 1 Corinthians  7:9-11)

7:9 ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.

7:10 വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവു തന്നേ കല്പിക്കുന്നതു:

7:11 ഭാര്യ ഭർത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നുകൊള്ളേണം;

ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുതു


Comments

Popular posts from this blog

Why do believers advise wearing appropriate clothing? 44

  Why do believers advise wearing appropriate clothing?   Introduction Believers advise wearing appropriate clothing primarily because the Bible emphasizes modesty, humility, and respect for oneself and others. The guidance is not about strict fashion rules but about reflecting a heart aligned with God and not drawing undue attention to oneself through outward appearance.   Key biblical reasons and references include:   Modesty and Decency: 1 Timothy 2:9-10 instructs women (and by principle, all believers) to "dress modestly, with decency and propriety, adorning themselves, not with elaborate hairstyles or gold or pearls or expensive clothes, but with good deeds, appropriate for women who profess to worship God". This shows that the focus should be on good character and actions, not flashy or provocative attire.   How Modesty in Clothing Reflects Respect for God and Others 1. Honoring God Through Modesty ·       Obedien...

What is a cross, and what is not a cross/കുരിശ് എന്താണ്,കുരിശ് എന്ത് അല്ല? Pk 47

കുരിശ് എന്താണ് , കുരിശ് എന്ത് അല്ല ? What is a cross, and what is not a cross? Introduction  ക്രൂശ് തീർച്ചയായും ക്രിസ്തുമതത്തിന്റെ ഒരു പ്രതീകമാണ്.   അത് വിശ്വാസത്തെയും യേശുവിന്റെ ക്രൂശീകരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും കാതലായ സന്ദേശത്തെയും പ്രതിനിധീകരിക്കുന്നതായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു ചരിത്രപരമായ വികസനം / Historical development   ആദ്യകാല ക്രിസ്ത്യാനികൾ അവരുടെ പ്രാഥമിക ചിഹ്നമായി കുരിശ് ഉടനടി ഉപയോഗിച്ചില്ല , ആരാധനയിലും കലയിലും "സ്റ്റോറോഗ്രാം" , ചി-റോ മോണോഗ്രാം എന്നിവയ്ക്ക് മുൻഗണന നൽകി . കോൺസ്റ്റന്റൈൻ ചക്രവർത്തി തന്റെ മതപരിവർത്തന വേളയിൽ കുരിശ് ഒരു പ്രതീകമായി സ്വീകരിച്ച് റോമൻ സാമ്രാജ്യത്തിലുടനീളം ക്രിസ്തുമതം നിയമവിധേയമാക്കിയതിനുശേഷം , നാലാം നൂറ്റാണ്ട് മുതൽ  ക്രൂശ്  പ്രശസ്തി നേടി .   കാലക്രമേണ ,  ക്രൂശ് ക്രിസ്തീയ വിശ്വാസത്തിന്റെ പ്രധാന ചിഹ്നമായി ഉയർത്തപ്പെട്ടു , കുരിശിന്റെ അടയാളവും കുരിശിലേറ്റലും ആരാധനക്രമത്തിലും വാസ്തുവിദ്യയിലും ദൈനംദിന ഭക്തിയിലും ഉപയോഗിച്ചു തുടങ്ങി  കുരിശ് പൊതു ആരാധനയിലും സ്വത്വത്തിലും പ്രബലമാകുന്നതിന്...

Daivame Enthukondu ദൈവമേ എന്തുകൊണ്ടു. P K 36

Daivame  Enthukondu    ദൈവമേ എന്തുകൊണ്ടു....? God, why? ജീവിതത്തിൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം..ദൈവമേ എനിക്കുമാത്രം എന്തുകൊണ്ടു ഇത് സംഭവിക്കുന്നു ? ആദ്യം, വേദപുസ്തകത്തിലെ ചിലരോട് നമ്മുക്കൊന്നു ചോദിക്കാം.... അതിനുശേഷം നമ്മളിലേക്കുവരാം. ഹാബേൽ,  എന്തുകൊണ്ടു നിനക്കു അസൂയയുള്ള സഹോദരൻ ? ഹാബേൽ പറയുന്നു:- യേശുവിൻെറ ഗുണകരമായ രക്തത്തിനോടുചേർത്തു ഉപമിക്കുവാൻ എനിക്ക് ഒരു അസൂയുള്ള സഹോദരൻ ആവശ്യമായിരുന്നു. ജോസഫ്,  നിനക്കെന്തിനു അസൂയയുള്ള സഹോദരർ ? ജോസഫ്:- ഇങ്ങനെയുള്ള സഹോദരർ ഉണ്ടായിരുന്നതുകൊണ്ടാണ് മിസ്രയിം രാജ്യത്തിൻെറ മന്ത്രി പദംവരെ എത്തുവാൻ മുഖാന്തരമായ പൊട്ടകിണറ്റിലും കാരാഗ്യഹത്തിലും ഞാൻ വീഴുവാൻ ഇടയായത്. ശദ്രക്ക്,മേശക്ക്, അബേദ്നഹോ എന്തിനാണു നിങ്ങൾക്ക് ഇങ്ങനെ ക്രൂരനായ ഒരു നെഖബദ്നേസർ രാജാവ് ? അവർ പറയും അങ്ങനെ ക്രൂരനായ ഒരു രാജാവുണ്ടായിരുന്നതുകൊണ്ടാണു ഞങ്ങളെ എരിയുന്ന തീയിലേക്ക് എറിഞ്ഞതും, അവിടെ ദൈവീക വിടുതൽ അനുഭവിച്ചതും, അതുമൂലം അനേകർ ദൈവത്തിലേക്കു തിരിഞ്ഞതും.. ഇയ്യോബ്, എന്തിനു വേണ്ടിയായിരുന്നു നിനക്കീകഷ്ടങ്ങൾ ? ഇയ്യോബ്: അതു എന്നിലെ മറഞ്ഞുകിടന്ന കുറവ് സ്വയം തിരിച്ചറിയാനും, പ...