Skip to main content

Koottaayma Paatillaattha 40 tharamVyakthikalകൂട്ടായ്മ പാടില്ലാത്ത 40 തരം വ്യക്തികൾ PK No 24

 Koottaayma Paatillath 40 tharam Vyakthikal


കൂട്ടായ്മ പാടില്ലാത്ത 40 തരം വ്യക്തികൾ

1) ദുഷ്ടന്മാർ (സങ്കീ 1)

2) പരിഹാസികൾ (സങ്കീ 1)

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും

3) നീതികേട് പ്രവർത്തിക്കുന്നവർ (സങ്കീ 6 : 8)

നീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.

4) വ്യർത്ഥന്മാർ (സങ്കീ 26 : 4)

 വ്യർത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാൻ ചെന്നിട്ടുമില്ല.

5) ദുഷ്പ്രവർത്തിക്കാർ (സങ്കീ 26 : 5)

ദുഷ്‌പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാൻ ഇരിക്കയുമില്ല.

6) പാപികൾ (സദൃ 1 : 10-15) 

10 മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.

11 ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിർദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.

12 പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളക.

13 നമുക്കു വലിയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.

14 നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ;

15 മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാൽ അവരുടെ പാതയിൽ വെക്കയുമരുതു.

7) ബൂദ്ധിഹീനർ (സദൃ 9: 6,  14  17)

6 ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊൾവിൻ.

14 തങ്ങളുടെ പാതയിൽ നേരെ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിന്നു

16 അല്പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയുന്നതു;

17 മോഷ്ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.

18 എങ്കിലും മൃതന്മാർ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാർ പാതാളത്തിന്റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവൻ അറിയുന്നില്ല.

8) കോപശീലൻ (സദൃ 22: 24)

24 കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.

25 നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.

9) സഭയിൽ നിന്നും പുറത്താക്കപ്പെട്ട അംഗം (മത്താ 18 : 17)

10) ഭിന്നത ഉണ്ടാക്കുന്നവർ 

(റോമ 16 : 17)

17 സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.

11) പിന്മാറ്റക്കാർ (2 യോഹ 9-11)

9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.

10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.

11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.

12) ദുരുപദേഷ്ടാക്കൾ 

(1 തിമോ 3: 14,15)

14 ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരും എന്നു ആശിക്കുന്നു;

15 താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.

13) ക്രമം കെട്ടവർ (2 തിമോ 3 : 6)

6 വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു;

14) അനുസരണം കെട്ടവർ

 (2 തിമോ 3 : 14,15)

നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക.

16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു

17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

15) അവിശ്വാസികൾ 

(2 കൊരി 6 : 14-15)

14 നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?

15 ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി?

16) ജഢീകൻ (2 കൊരി 6: 14)

 നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?

17) TO (22) ദുർന്നടപ്പുകാർ, അത്യാഗ്രഹി, വിഗ്രഹാരാധി,  വാവിഷ്ഠാണക്കാർ, മദ്യപാനി, പിടിച്ചുപറിക്കാർ (1 കൊരി 5 : 9-11)

9 ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ.

10 അതു ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.

11 എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.

12 പുറത്തുള്ളവരെ വിധിപ്പാൻ എനിക്കു എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.

13 ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.

23) TO (40)(2 തിമോ 3 : 1-5)
 സ്വസ്നേഹികൾ, ദ്രവ്യാഗ്രഹികൾ, വമ്പു പറയുന്നവർ, അഹങ്കാരികൾ, ദൂഷകന്മാർ, അമ്മയപ്പന്മാരെ അനുസരിക്കാത്തവർ, നന്ദികെട്ടവർ, അശുദ്ധർ, വാത്സല്യമില്ലാത്തവർ, ഇണങ്ങാത്തവർ, ഏഷണിക്കാർ, അജിതേന്ത്രിയന്മാർ, ഉഗ്രന്മാർ, സൽഗുണദ്വേഷികൾ, ദ്രോഹികൾ, ധാർഷ്ട്യക്കാർ, നിഗളികൾ, കപടക്കാർ (2 തിമോ 3 : 1-5)


1അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.
2 മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
3 വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും
4 സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി
5 ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.

Comments

Popular posts from this blog

How did abstaining from jewelry and clothing become a subject of doctrine at Pentecost? PK 37

How did abstaining from jewelry and clothing become a subject of doctrine at Pentecost? പെന്തകൊസ്തിലെ ആഭരണ വർജ്ജനവും  വസ്ത്രധാരണവും എങ്ങനെ  ഉപദേശവിഷയം  ആയി   കേരളത്തിലെ പെന്തകോസ്ത് സഭകളിൽ ആഭരണ വർജ്ജ്നജനം,    വസ്ത്രധാരണവും എന്നി വിഷയങ്ങൾ   അടിസ്ഥാന ഉപദേശവിഷയങ്ങാളയി  വരുവാനുള്ള  കാര്യകാരണങ്ങൾ  എന്താണ് എന്ന്  ഇവിടെ വിശകലനം ചെയ്യുന്നത് പ്രസ്തുത കാലയളവിൽ തന്നെ  പെന്തക്കോസ്ത് സമൂഹം പ്രത്യക സമൂഹം  ആയി നിലനിൽകുവാൻ  ആരംഭിച്ചുകഴിഞ്ഞു.  അത് അവരുടെ വളർച്ചയ്ക്കും   സമൂഹത്തിൽ  അവരെ തിരിച്ചു അറിയുവനുള്ള   അടയാളമായി  മാറിക്കഴിഞ്ഞിരുന്നു ഈ   വിഷയത്തെ അനുബന്ധിച്ച്    പഠിക്കുമ്പോൾ  തന്നെ  മറ്റുള്ള മതവിഭാഗങ്ങളെ കൂടി     പഠനവിധേയമാക്കുന്നു    .       ചരിത്രതാളുകളിലേക്ക്  ആദിമ കേരള ക്രിസ്തവ ചരിത്രം   അപ്പൊസ്‌തലിക കാലം മുതൽ കേരളത്തിൽ  വേരൂന്നി നിൽക്കുന്ന  ഒരു  സമൂഹമാണ്  കേരളത്തിലെ  ക്രൈസ്‌തവർ .തോമാ...

Shushroosha kaarutdy yogyathakal ശുശ്രൂഷ കാരുടെ യോഗ്യതകൾ Pk No-3

ശുശ്രൂഷ കാരുടെ യോഗ്യതകൾ    Shushroosha kaaruday  yogyathakal   1 ഘനശാലികൾ ആയിരിക്കണം 1 Timothy :3:8 1 തിമൊഥെയൊസ് 3:8 അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുതു. 2. ഇരു വാക്കുകാരാകരുത്       1 Timothy  3:8 1 തിമൊഥെയൊസ് 3:8 അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുതു. 3 മദ്യപന്മാരാകരുത്    1 Timothy 3:8 1 തിമൊഥെയൊസ് 3:8 അവ്വണ്ണം ശുശ്രൂഷകന്മാർ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും അരുതു. 4  ഏകഭാരൃയുളള വരായിരിക്കണം   1 Timothy 3:12, Titus 1:6 1 തിമൊഥെയൊസ് . 3:12 ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം. 5 സ്വന്ത കുടുംബത്തെ നന്നായി ഭരിക്കുന്നവരായിരിക്കണം 1 Timothy 3:12 1 തിമൊഥെയൊസ് 3:12 ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും ന...

Yeshuveppole Aakuvaanയേശുവേപ്പോലെ ആകുവാൻ PK41

Lyrics and Music: V. Nagel Singer: Blessy Benson Yeshuveppole Aakuvaan   ഇന്നത്തെ ചിന്ത Yshuveppole Aakuvan വി . നഗാൽ  സായിപ്പ്  എഴുതിയ   അതിമനോഹരമായ ഓരുഗാനം  ആണ്    പ്രസ്തുത ഗാനത്തിന്റെ  ആദ്യവരികൾ ഇങ്ങനെ  പറയുന്നു  " യേശുവേപ്പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ യേശുവേനോക്കി ജീവിപ്പാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ"  അതിൻറെ  അവസാന  വരികൾ  ഇങ്ങനെ  പറയുന്നു   "യേശുവിൻകൂടെ താഴുവാൻ യേശുവിൻകൂടെ വാഴുവാൻ യേശുവിൽ നിത്യം ചേരുവാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻ" അതിൻറെ  ഇടയിൽ  പാട്ടുകാരൻ  ആവർത്തിക്കുന്നു  " ഉറപ്പിക്കെന്നെ എൻ നാഥാ നിറയ്ക്കയെന്നെ ശുദ്ധാത്മാ ക്രിസ്തൻ മഹത്വത്താലെ ഞാൻ മുറ്റും നിറഞ്ഞു ശോഭിപ്പാൻ" എന്തിനാണ്  നഗൽ സായിപ്പ്  ഇങ്ങനെ  പാടി തുടങ്ങിയത്  അതിനെ  കുറിച്ച് അപ്പൽമായി നമ്മുക്ക്   ചിന്തിക്കാം  ക്രിസ്തുസാദൃശ്യത്തിനുള്ള ബൈബിൾ അടിസ്ഥാനങ്ങൾ ക്രിസ്തുസമാനതയിലേക്കുള്ള മുൻനിശ്ചയം ആകുന്നു   റോമർ 8:29-30  എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം...